സംസ്ഥാനത്തെ സ്കൈഡെക് പദ്ധതി ഹെമ്മിഗെപുരയിൽ നടപ്പാക്കില്ല; ഡി. കെ. ശിവകുമാർ

ബെംഗളൂരു: ബെംഗളൂരുവിലെ സ്വപ്ന പദ്ധതിയായ സ്കൈഡെക്കിന്റെ സ്ഥാനം വീണ്ടും മാറുന്നു. ഹെമ്മിഗെപുരയിൽ സ്ഥാപിക്കാൻ ഉദ്ദേശിച്ചിരുന്ന സ്കൈഡെക്ക് അവിടെ സ്ഥാപിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. പല സ്ഥലങ്ങൾ പരിഗണനയ്ക്കെടുത്ത ശേഷം ഒടുവിൽ കണ്ടെത്തിയ സ്ഥലമാണ് ഹെമ്മിഗെപുരയിലേത്. എന്നാൽ ഇവിടെ സ്കൈഡെക്ക് സ്ഥാപിക്കുന്നതിന് നിയമപരമായ തടസ്സങ്ങൾ വന്നിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സ്കൈഡെക്ക് സ്ഥാപിക്കാൻ ആദ്യം കണ്ടെത്തിയത് പ്രതിരോധ സേനയുടെ ഭൂമിയായിരുന്നു. എന്നാൽ പ്രതിരോധ മന്ത്രാലയത്തിന്റെ വിവിധ ഓഫീസുകളും മറ്റും ഉള്ളതിനാൽ ഔദ്യോഗികമായിത്തന്നെ എതിർപ്പ് വന്നു. ഇതോടെയാണ് സ്ഥലം മാറാൻ തീരുമാനമെടുത്തത്.
ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ നിർമ്മിതി ബെംഗളൂരുവിൽ കൊണ്ടുവരിക എന്നതാണ് കർണാടക സർക്കാരിന്റെ ലക്ഷ്യം. ബെംഗളൂരുവിനെ ആഗോളതലത്തിൽ ശ്രദ്ധേയമാക്കുന്നതാകും സ്കൈഡെക്. 500 കോടി രൂപയുടെ പദ്ധതിയാണിത്. 250 മീറ്റർ ഉയരമാണ് സ്കൈഡെക്കിന് ഉണ്ടാവുകയെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.
TAGS: BENGALURU | SKYDECK
SUMMARY: City's skydeck plan location changed again
[better-ads type='banner' banner='1952' ] [better-ads type='banner' banner='4161' ] [better-ads type='banner' banner='4162' ] [better-ads type='banner' banner='4163' ] [better-ads type='banner' banner='6655' ] [better-ads type='banner' banner='6658' ] [better-ads type='banner' banner='15985' ] [better-ads type='banner' banner='15986' ] [better-ads type='banner' banner='15987' ] [better-ads type='banner' banner='15988' ] [better-ads type='banner' banner='15989' ]
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
[better-ads type='banner' banner='28' ]
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.