പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; നാല് പേർ പിടിയിൽ

ബെംഗളൂരു: പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്ന് പണം തട്ടിയ നാല് പേർ പിടിയിൽ. ബെംഗളൂരുവിൽ പഠിക്കുന്ന ഉത്തരേന്ത്യയിൽ നിന്നുള്ള കോളേജ് വിദ്യാർഥികളുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുറന്നാണ് പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നത്.
അഭയ് ധന് ചരൺ (19), അരവിന്ദ് കുമാർ (19), പവൻ ബിഷ്‌ണോയ് (18), സവായ് സിംഗ് (21) എന്നിവരെ രാജസ്ഥാനിൽ നിന്നാണ് ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. സൗത്ത് ബെംഗളൂരു സ്വദേശിനി നൽകിയ പരാതിയിൽ നടന്ന അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്താകുന്നത്. പാർട്ട് ടൈം ജോലി ഉറപ്പ് നൽകി 12,43,250 രൂപയാണ് പ്രതികൾ യുവതിയിൽ നിന്ന് തട്ടിയെടുത്തത്. കോളേജ് വിദ്യാർഥിയുടെ ബാങ്ക് അക്കൗണ്ടിലേക്കായിരുന്നു യുവതി പണം നിക്ഷേപിച്ചത്. അന്വേഷണത്തിൽ നിരവധി വിദ്യാർഥികളുടെ പേരിൽ സംഘം ബാങ്ക് അക്കൗണ്ട് തുറന്നതായി പോലീസ് കണ്ടെത്തി. പ്രമുഖ കമ്പനികളിൽ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്താണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്.
ഇവരിൽ നിന്നും 19 മൊബൈൽ ഫോണുകൾ, രണ്ട് ലാപ്‌ടോപ്പുകൾ, 20 സിം കാർഡുകൾ, 34 ബാങ്ക് പാസ്‌ബുക്കുകൾ, 75,000 രൂപ എന്നിവ പോലീസ് പിടിച്ചെടുത്തു. നിരവധി വിദ്യാർഥികളുടെ പേരിലുള്ള എടിഎം കാർഡുകൾ, പാസ്ബുക്കുകൾ, ബാങ്ക് അക്കൗണ്ടുകളുടെ ചെക്ക്ബുക്കുകൾ എന്നിവ പ്രതികളുടെ കൈവശമുണ്ടായിരുന്നു. ഇരകൾ പണം നിക്ഷേപിച്ചതിന് ശേഷം അവ പിൻവലിച്ച് ക്രിപ്‌റ്റോകറൻസിയാക്കി മാറ്റുന്നതാണ് ഇവരുടെ രീതി. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
TAGS: BENGALURU | ARREST
SUMMARY: Rajasthan gang busted for job fraud, cybercrime using student bank accounts



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.