സംസ്ഥാനത്ത് താമസിക്കുന്നെങ്കിൽ കന്നഡ പഠിക്കുന്നതാണ് മര്യാദ; സോഹോ സിഇഒ ശ്രീധർ വേമ്പു

ബെംഗളൂരു: സംസ്ഥാനത്ത് താമസിക്കുന്നുണ്ടെങ്കിൽ കന്നഡ പഠിക്കുന്നതാണ് മര്യാദയെന്ന് സോഹോ സിഇഒ ശ്രീധർ വേമ്പു. സ്ഥിരമായി സംസ്ഥാനത്ത് തങ്ങുന്നവരും അവരുടെ കുടുംബവും കന്നഡ പഠിക്കാൻ ശ്രമം നടത്തുകയെങ്കിലും വേണമെന്ന് അദ്ദേഹം പറഞ്ഞു. വർഷങ്ങളോളം ബെംഗളൂരുവിൽ താമസിച്ചിട്ടും കന്നഡ പഠിക്കാത്തത് മര്യാദയില്ലായ്മയാണ് എന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടുകാരനാണ് ശ്രീധർ വേമ്പു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ചെന്നൈയിലേക്ക് ജോലിക്കായി വരുന്നവരോട് തമിഴ് പഠിക്കാൻ താൻ നിർദ്ദേശിക്കാറുണ്ടെന്നും വേമ്പു പറഞ്ഞു. വിദേശത്തേക്ക് പോകുമ്പോൾ ഫ്രഞ്ച് ഭാഷാ സഹായിയോ സ്പാനിഷ് ഭാഷാ സഹായിയോ വാങ്ങാൻ ആളുകൾക്ക് ഒട്ടും ആലോചിക്കേണ്ടതില്ല. ഉടനെ വാങ്ങിയിരിക്കും. എന്നാൽ ഇന്ത്യയിലെ പ്രാദേശിക ഭാഷ പഠിക്കാനുള്ള മര്യാദയും വേണമെന്ന് അദ്ദേഹം പറഞ്ഞു. കന്നഡ ഗൊത്തില്ല എന്ന് അഭിമാനത്തോടെ പറയുന്ന നിരവധി പേരുണ്ട്. എന്നാൽ ഭാഷ പഠിക്കാൻ അത്ര വലിയ പ്രയാസമൊന്നും ഇല്ല. ഇക്കാര്യം മുഖ്യമന്ത്രി സിദ്ധരാമയ്യ പോലും പലതവണ പറഞ്ഞിട്ടുണ്ട്. സർക്കാർ ഈ വിഷയത്തിൽ ഇടപെടണമെന്നും സോഹോ സിഇഒ ആവശ്യപ്പെട്ടു.
Zoho CEO #SridharVembu sparked debate by urging #Bengaluru residents to learn Kannada, deeming it disrespectful not to. While some supported his emphasis on cultural integration, others raised concerns about potential exclusion and practicality for transient residents.
Read here… pic.twitter.com/y5n7535pv3
— The Times Of India (@timesofindia) November 16, 2024
TAGS: KARNATAKA | KANNADA
SUMMARY: Living in Bengaluru and not learning Kannada disrespectful



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.