അറിവും ആനന്ദവുമൊരുക്കി മലയാളം മിഷൻ പഠനോത്സവം

ബെംഗളൂരു: അറിനൊപ്പം കുട്ടികളിലെ സര്‍ഗവാസനയ്ക് പ്രോത്സാഹനമൊരുക്കി മലയാളം മിഷൻ പഠനോത്സവം. മലയാളം മിഷൻ കർണാടക ചാപ്റ്ററിന് കീഴിൽ മൈസൂരു, ബെംഗളൂരു മേഖലകളിലായി സംഘടിപ്പിച്ച പഠനോത്സവത്തില്‍ കുട്ടികളും രക്ഷിതാക്കളുമായി ആയിരത്തോളം പേര്‍ പങ്കെടുത്തു.
ബെംഗളൂരു വിമാനപുര കൈരളി നിലയം സ്കൂളിൽ നടന്ന പരിപാടി എഴുത്തുകാരൻ സുധാകരൻ രാമന്തളി ഉദ്ഘാടനം നിർവഹിച്ചു. ചാപ്റ്റർ പ്രസിഡന്റ് കെ.ദാമോദരൻ, സെക്രട്ടറി ഹിത വേണുഗോപാൽ, കൺവീനർ ടോമി ജെ.ആലുങ്കൽ, അക്കാദമിക് കോഓർഡിനേറ്റർ മീര നാരായണൻ, പരീക്ഷാ കൺട്രോളർ നൂർ മുഹമ്മദ്, ടെക്നിക്കൽ ടീം മേധാവി ജിസോ ജോസ്, കൈരളി നിലയം സെക്രട്ടറി പി.കെ.സുധീഷ്, അഡ്വ.ബുഷ്റ വളപ്പിൽ, ഫിലിപ്പ്, എൽദോ എന്നിവർ പ്രസംഗിച്ചു.
കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ കോഴ്സുകളിലെ വിദ്യാർഥികളാണ് പഠനോത്സവത്തിൽ പങ്കെടുത്തത്. പുതിയ ബാച്ചിലേക്കുള്ള പ്രവേശനയോഗ്യതാ പരീക്ഷയും നടത്തി. ചാപ്റ്ററിന്റെ 12-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വിവിധ മേഖലകളിലെ മത്സരവിജയികൾക്കുള്ള സമ്മാനവിതരണവും നടന്നു. കുട്ടികളുടെയും അധ്യാപകരുടെയും കലാപരിപാടികളും ഉണ്ടായിരുന്നു.
മൈസൂരു മേഖലയിലെ പഠനോത്സവം ഡി പോൾ സ്കൂളിൽ നടന്നു. പ്രിൻസിപ്പൽ ഫാ. ജോമേഷ് ഉദ്ഘാടനം ചെയ്തു. കെ.പി.നാരായണ പൊതുവാൾ മുഖ്യപ്രഭാഷണം നടത്തി. ചാപ്റ്റർ വൈസ് പ്രസിഡന്റ് ഷാഹിന ലത്തീഫ് അധ്യക്ഷ വഹിച്ചു. കോ ഓർഡിനേറ്റർ പ്രദീപ് കുമാർ, ദേവി പ്രദീപ്, റിജു, ജിൻസി,അനിത, സുചിത്ര,
ഷൈനി, പ്രകാശൻ എന്നിവർ നേതൃത്വം നൽകി. കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ കോഴ്സുകളിലെ വിദ്യാർഥികളാണ് പഠനോത്സവത്തിൽ പങ്കെടുത്തത്.

TAGS : MALAYALAM MISSION



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.