മെട്രോ നിർമാണ പ്രവൃത്തി; ശിവാജിനഗറിൽ ഒരു മാസത്തേക്ക് വാഹനഗതാഗതം ഭാഗികമായി നിയന്ത്രിക്കും

ബെംഗളൂരു: മെട്രോ നിർമാണ പ്രവൃത്തി നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ ശിവാജിനഗറിൽ ഒരു മാസത്തേക്ക് വാഹനഗതാഗതം ഭാഗികമായി നിയന്ത്രിക്കുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. നവംബർ 11 മുതൽ ശിവാജി സർക്കിളിനും ജ്യോതി കഫേയ്ക്കും ഇടയിലുള്ള റോഡിൻ്റെ ഒരു വശം 30 ദിവസത്തേക്ക് അടച്ചിടും.
ബാലേകുന്ദ്രിയിൽ നിന്ന് ശിവാജി സർക്കിൾ വഴി ശിവാജിനഗർ ബിഎംടിസി ബസ് സ്റ്റാൻഡിലേക്കുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ശിവാജി റോഡിൽ നിന്ന് ജ്യോതി കഫേയിലേക്കും ശിവാജിനഗർ ബിഎംടിസി ബസ് സ്റ്റാൻഡിലേക്കും പോകുന്ന വാഹനങ്ങൾക്കും നിയന്ത്രണമുണ്ടാകും. ബാലേകുന്ദ്രിയിൽ നിന്ന് ശിവാജിനഗർ ബിഎംടിസി ബസ് സ്റ്റാൻഡിലേക്ക് വരുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ട്രാഫിക് ഹെഡ് ക്വാർട്ടർ ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇൻഫൻട്രി റോഡിലൂടെ സെൻട്രൽ സ്ട്രീറ്റ് ജംഗ്ഷൻ വഴി ബിഎംടിസി ബസ് സ്റ്റാൻഡിലേക്ക് പോകണം.
ശിവാജി റോഡിൽ നിന്ന് ബിഎംടിസി ബസ് സ്റ്റാൻഡിലേക്ക് പോകുന്ന വാഹനങ്ങൾക്ക്, ശിവാജി സർക്കിളിൽ നിന്ന് വലത്തോട്ട് പോയി വെങ്കിടസ്വാമി നായിഡു റോഡ്, ബാലേകുന്ദ്രി ജംഗ്ഷൻ, ട്രാഫിക് ഹെഡ് ക്വാർട്ടർ ജംഗ്ഷൻ, ഇൻഫൻട്രി റോഡ്, സെൻട്രൽ സ്ട്രീറ്റ് ജംഗ്ഷൻ വഴി ബിഎംടിസി ബസ് സ്റ്റാൻഡിലേക്ക് കടന്നുപോകണം.
“ಸಂಚಾರ ಸಲಹೆ” /” Traffic advisory” pic.twitter.com/eoO49Htzpf
— ಬೆಂಗಳೂರು ಸಂಚಾರ ಪೊಲೀಸ್ BengaluruTrafficPolice (@blrcitytraffic) November 8, 2024
TAGS: BENGALURU | TRAFFIC RESTRICTED
SUMMARY: Shivajinagar road to be closed partially for one month



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.