ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരം; തുരങ്ക പാത പദ്ധതിയുടെ വിശദറിപ്പോർട്ട് തയ്യാർ

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ ഗതാഗതം സുഗമമാക്കാനുള്ള ടണൽ റോഡ് പദ്ധതിയുടെ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) റെഡി. രണ്ട് ഇടനാഴികൾ ഉൾപ്പെടുന്ന പദ്ധതിയിക്ക് ആകെ 40 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. പദ്ധതിയിൽ രണ്ട് ഇടനാഴികളാണ് ഉൾപ്പെടുന്നത്. ഹെബ്ബാൾ മേൽപ്പാലത്തെ സിൽക്ക് ബോർഡ് ജംഗ്ഷനുമായി ബന്ധിപ്പിക്കുന്ന 18 കിലോമീറ്റർ ഇടനാഴിയും, കെആർ പുരത്തെ മൈസൂരു റോഡുമായി ബന്ധിപ്പിക്കുന്ന 22 കിലോമീറ്റർ ഇടനാഴിയും ഉൾപ്പെടുന്നതാണ് ഇരട്ട ടണൽ റോഡ്.
പദ്ധതിയുടെ നിർമാണത്തിന് 19,000 കോടി രൂപ വായ്പ സ്വീകരിക്കാൻ ബിബിഎംപി നീക്കം ആരംഭിച്ചിരുന്നു. സ്വകാര്യ നിക്ഷേപം ഉപയോഗിച്ച് പദ്ധതി പൂർത്തിയാക്കാനുള്ള ശ്രമമാണ് ബിബിഎംപി നടത്തുന്നത്. ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെയുള്ള ഭാഗമാകും ടണൽ റോഡ് പദ്ധതിയുടെ ഒന്നാം ഘട്ടം. ഭൂമി ഏറ്റെടുക്കൽ ഒഴികെയുള്ള ആദ്യഘട്ട പദ്ധതിക്ക് 16,500 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ഇതിൽ, 6,500 കോടി രൂപ വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗായി (വിജിഎഫ്) നൽകുമെന്നാണ് ബിബിഎംപി പ്രതീക്ഷിക്കുന്നത്. ബാക്കി തുക സ്വകാര്യ കമ്പനികളിൽ നിന്ന് കണ്ടെത്തിയേക്കും. രണ്ടാം ഘട്ടത്തിൽ കെആർ പുരം മുതൽ നായണ്ടഹള്ളി വരെയാണ് നിർമാണം. ഇതിനായി 25,000 കോടി രൂപയാണ് ചെലവ്.
TAGS: BENGALURU | TUNNEL PROJECT
SUMMARY: DPR for bengaluru tunnel project ready



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.