കർഷക ആത്മഹത്യയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത: തേജസ്വി സൂര്യയുടെ പേരിലെടുത്ത കേസ് തള്ളി

ബെംഗളൂരു : കർഷക ആത്മഹത്യയുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിപ്പിച്ചതിന് ബി.ജെ.പി. എം.പി.യും യുവമോർച്ച ദേശീയ അധ്യക്ഷനുമായ തേജസ്വി സൂര്യയുടെ പേരിലുള്ള കേസ് കര്‍ണാടക ഹൈക്കോടതി തള്ളി. ജസ്റ്റിസ് എം. നാഗപ്രസന്നയുടെതാണ് വിധി. തേജസ്വി സൂര്യയുടെ ഹർജിയിലാണ് നടപടി
വഖഫ് ബോർഡ് ഭൂമിയേറ്റെടുത്തതിനെത്തുടർന്ന് ഹാവേരിയിലെ ഒരു കർഷകൻ ജീവനൊടുക്കിയതായി ഒരു കന്നഡ ന്യൂസ് പോർട്ടലിൽവന്ന വാർത്ത തേജസ്വി സൂര്യ ‘എക്സി'ൽ പോസ്റ്റുചെയ്തിരുന്നു. ഇതേതുടന്നാണ് ഹാവേരി പോലീസ് കേസെടുത്തത്. തേജസ്വി സൂര്യക്കുപുറമേ വാർത്ത പ്രസിദ്ധീകരിച്ച രണ്ട് ന്യൂസ് പോർട്ടലുകളുടെ എഡിറ്റർമാരുടെയും പേരിൽ കേസെടുത്തു. 2022-ൽ മഴയിൽ വിളകൾ നശിച്ചുപോയതിനാൽ വായ്പ തിരിച്ചടയ്ക്കാനാവാതെ ഹാവേരിയിലെ കർഷകൻ ജീവനൊടുക്കിയ സംഭവമാണ് വഖഫ് ഭൂമി പ്രശ്നവുമായി ബന്ധപ്പെടുത്തി തേജസ്വി സൂര്യ പോസ്റ്റുചെയ്തത്. വാര്‍ത്ത വ്യാജമാണെന്ന് വ്യക്തമായതോടെ പോസ്റ്റ് പിൻവലിച്ചിരുന്നു. പക്ഷേ, പോലീസ് കേസുമായി മുന്നോട്ടുപോയതിനെ തുടർന്നാണ് കേസ് തള്ളണമെന്നാവശ്യപ്പെട്ട് തേജസ്വി സൂര്യ ഹൈക്കോടതിയെ സമീപിച്ചത്.
TAGS : TEJASWI SURYA
SUMMARY : Fake news related to farmer suicide: Case against Tejashwi Surya rejected



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.