ബെംഗളൂരുവിൽ കനത്ത മഴ; പലയിടങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷം

ബെംഗളൂരു: ഫെംഗൽ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരുവിൽ കനത്ത മഴ. തിങ്കളാഴ്ച രാവിലെ മുതൽ പെയ്യുന്ന മഴ കാരണം നഗരത്തിന്‍റെ പലയിടങ്ങളിലും കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. എയർപോർട്ട് റോഡ് ഫ്‌ളൈ ഓവറിലാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്.
സഹകാർ നഗറിനടുത്തുള്ള എയർപോർട്ട് റോഡ് ഫ്‌ളൈ ഓവറിലെ ട്രാഫിക് ബ്ലോക്കിൽ കിലോമീറ്ററുകളോളം യാത്രക്കാർ കുടുങ്ങി. ഹെബ്ബാളിനെയും കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്ന ഫ്ലൈഓവറിൽ മുകളിലും താഴെയുമായാണ് ഗതാഗതക്കുരുക്ക് ഉണ്ടായത്. ബെംഗളൂരു വിമാത്തവളത്തിൽ നിന്ന് നഗരത്തിലേക്കുള്ള യാത്രക്കാർക്കൊപ്പം ദേവനഹള്ളി, ചിക്കബെല്ലാപുര ഭാഗങ്ങളിൽ നിന്നുള്ള യാത്രക്കാരും കുരുക്കിൽ പെട്ടു. പലയിടങ്ങളിലും ട്രാഫിക് പോലീസ് ഇല്ലാതിരുന്നത് സ്ഥിതിഗതികളെ കൂടുതൽ ബുദ്ധിമുട്ടിലാക്കി.
ശാന്തിനഗർ സിഗ്നൽ, മജസ്റ്റിക് മെയിൻ റോഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. നഗരത്തിൽ ചൊവ്വാഴ്ചയും സമാന സ്ഥിതി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Heavy traffic during rain all the office should give WFH ….. Seriously people don't need to suffer to go to the office and get stuck and sick #BengaluruRains #Bengaluru pic.twitter.com/u70tIGJVZQ
— Facts (@justbeyoubroo) December 2, 2024
TAGS: BENGALURU | RAIN
SUMMARY: Heavy rain in Bengaluru disrupts normal life



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.