ബെംഗളൂരു ടെക്കിയുടെ മരണം; മെഴുകുതിരി കത്തിച്ച് പ്രതിഷേധവുമായി ഐടി ജീവനക്കാർ

ബെംഗളൂരു: ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനം കാരണം ബെംഗളൂരു ടെക്കി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് സഹപ്രവർത്തകരായ ഐടി ജീവനക്കാർ. മരിച്ച അതുൽ സുഭാഷിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 300 ഓളം പേർ വ്യാഴാഴ്ച വൈകുന്നേരം ബെല്ലന്ദൂരിലെ ഇക്കോസ്‌പേസിന് സമീപം ഒത്തുകൂടി. മെഴുകുതിരി കത്തിച്ചായിരുന്നു പ്രതിഷേധം.
ടെക് പ്രൊഫഷണലുകളും മനുഷ്യാവകാശ സംഘടനകളുടെ പ്രതിനിധികളും പ്രതിഷേധത്തിൽ പങ്കെടുത്തു. ഇക്കോസ്‌പേസിൻ്റെ ഗേറ്റിന് സമീപം 45 മിനിറ്റോളം ജനക്കൂട്ടം തടിച്ചുകൂടിയതോടെ പോലീസ് ഇടപെട്ട് ഇവരെ പിരിച്ചുവിട്ടു.
അതേസമയം അതുലിന്റെ ആത്മഹത്യയിൽ ഭാര്യക്കെതിരെ കേസെടുക്കണമെന്ന് സഹോദരൻ ആവശ്യപ്പെട്ടു. അതുലിനെതിരെ ഭാര്യ വ്യാജ സ്ത്രീധന പീഡനക്കേസ് നൽകിയിരുന്നു. കേസുകള്‍ പിന്‍വലിക്കാന്‍ 3് കോടി രൂപയും മകനെ കാണാനുള്ള സന്ദര്‍ശനാവകാശത്തിന് 30 ലക്ഷം രൂപയും മുന്‍ ഭാര്യ ആവശ്യപ്പെട്ടതായി അതുല്‍സുഭാഷിന്റെ സഹോദരന്‍ ബികാസ് കുമാര്‍ ആരോപിച്ചു. സംഭവത്തില്‍ പോലീസിന് പരാതി നല്‍കിയതായും ബികാസ്‌കുമാര്‍ പറഞ്ഞു.
അതുല്‍ സുഭാഷിനെ കഴിഞ്ഞ ദിവസമാണ് അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. സംഭവത്തെ തുടര്‍ന്ന് നികിത സിംഘാനിയ, ഭാര്യയുടെ അമ്മ നിഷ, സഹോദരന്‍ അനുരാഗ്, അമ്മാവന്‍ സുശീല്‍ എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് മാർത്തഹള്ളി പോലീസ് കേസെടുത്തിരുന്നു.
TAGS: BENGALURU | ATUL SUBHASH
SUMMARY: Candlelight vigil for Bengaluru techie Atul Subhash