മാക്കൂട്ടം ചുരം റോഡ്- ശാശ്വത പരിഹാരം വേണം; എം.എം.എ പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നല്‍കി

ബെംഗളൂരു: കര്‍ണാടക-കേരള അന്തര്‍ സംസ്ഥാന പാതയായ വീരാജ്‌പേട്ട മാക്കൂട്ടം റോഡില്‍ ബിട്ടന്‍കല മുതല്‍ മാക്കൂട്ടം വരെയുള്ള 25 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ചുരം റോഡിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടു മലബാര്‍ മുസ്ലിം അസോസിയേഷന്‍ എന്‍.എ ഹാരിസ് എം.എല്‍.എ മുഖേന കര്‍ണാടക പൊതുമരാമത്ത് മന്ത്രി സതീഷ് ജാര്‍ക്കഹോളിക്ക് നിവേദനം നല്‍കി. സമാനമായ പരാതി കഴിഞ്ഞ വര്‍ഷം നല്‍കിയെങ്കിലും അറ്റകുറ്റപണികള്‍ നടത്തിയാണ് താല്‍കാലിക പരിഹാരം കണ്ടത്. ഇപ്പോള്‍ വീണ്ടും പഴയ അവസ്തയെക്കാള്‍ ദയനീയമാണ് റോഡിന്റെ അവസ്ഥ. പൊട്ടിപ്പൊളിഞ്ഞ് വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് യാത്ര വളരെ ദുഷ്‌കരമായിട്ടുണ്ട്. ഇതിന് താല്‍ക്കാലികമല്ലാതെ ശാശ്വത പരിഹാരമാണ് നിവേദനത്തില്‍ മന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കര്‍ണാടക സംസ്ഥാന അതിര്‍ത്തിയില്‍ കണ്ണൂര്‍, തലശ്ശേരി,പയ്യന്നൂര് , കാഞ്ഞങ്ങാട്-കാസറഗോഡ് മുതലായ ഭാഗങ്ങളിലെ വ്യാപാര കേന്ദ്രങ്ങളില്‍ നിന്ന് കുടകിലേക്കും അവിടെ നിന്ന് തിരിച്ചും ദിനേന നൂറ് കണക്കിന് ചരക്ക് വാഹനങ്ങളും യാത്രക്കാരും ഉപയോഗിക്കുന്നതാണ് ഈ പാത. കൂടാതെ കുടക് (കൂര്‍ഗ്) പ്രദേശത്ത് നിന്ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ഏറ്റവും എളുപ്പത്തില്‍ കുടകില്‍ നിന്നും മൈസ്സൂര്‍ ഭാഗത്ത് നിന്നും എത്താന്‍ പറ്റുന്ന റൂട്ടാണിത്. ഈ റോഡ് പൂര്‍ണമായും തകര്‍ന്ന് ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്.
സാധാരണക്കാരായ യാത്രക്കാരും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. അപകടങ്ങളും പരിക്കുകളും ഭയന്ന് കാല്‍നടയാത്രക്കാര്‍ക്ക് പോലും ഉപയോഗിക്കാന്‍ കഴിയാത്ത വിധം ദയനീയമാണ് റോഡിന്റെ അവസ്ഥ. പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്നതിനുള്ള പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ കുടകിലേക്ക് കേരളത്തില്‍ നിന്ന് നിരവധി വാഹനങ്ങള്‍ ഈ റോഡിലൂടെ കടന്നു പോകുന്നു. ഇതുകൂടാതെ ശബരിമല തീര്‍ഥാടകരും ഇതുവഴി യാത്ര ചെയ്യുന്നുണ്ട്. ശബരിമല സീസണ്‍ ആയതിനാല്‍ അവരുടെ യാത്രയും ദുഷ്‌കരമാകും. റോഡിന്റെ പണി അടിയന്തരമായ ആവശ്യമായതിനാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം കാണണമെന്നാണ് മലബാര്‍ മുസ്ലിം അസ്സോസിയേഷന്‍ ഭാരവാഹികള്‍ എംഎല്‍എ യോട് ആവശ്യപ്പെട്ടത്.
TAGS : MALABAR MUSLIM ASSOCIATION



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.