പുതുവത്സരാഘോഷം; ബെംഗളൂരുവിൽ സുരക്ഷ വർധിപ്പിക്കാൻ നിർദേശം

ബെംഗളൂരു: പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് ബെംഗളൂരുവിൽ സുരക്ഷ വർധിപ്പിക്കാൻ സിറ്റി പോലീസിനോട് നിർദേശിച്ച് ആഭ്യന്തര മന്ത്രി ജി. പരമേശ്വര. നഗരത്തിലെ സുരക്ഷ അവലോകനം ചെയ്യാൻ പോലീസ് ഡയറക്ടർ ജനറൽ അലോക് മോഹൻ, ബെംഗളൂരു പോലീസ് കമ്മീഷണർ ബി. ദയാനന്ദ എന്നിവരുമായി നടത്തിയ യോഗത്തിലാണ് പരമേശ്വര ഇക്കാര്യം നിർദേശിച്ചത്.
എം.ജി. റോഡ്, കോറമംഗല, ട്രിനിറ്റി സർക്കിൾ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലെ ട്രാഫിക് മാനേജ്‌മെൻ്റ്, ബാറുകളുടെയും റസ്റ്റോറൻ്റുകളുടെയും നിയന്ത്രണങ്ങൾ, ക്രൗഡ് മാനേജ്‌മെൻ്റ് എന്നിവ സംബന്ധിച്ച് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സ്ത്രീ സുരക്ഷയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രത്യേക നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എംജി റോഡ് പോലുള്ള പ്രധാന സ്ഥലങ്ങളിൽ തിരക്ക് നിയന്ത്രിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. മാളുകളിൽ സുരക്ഷ പരിശോധന വർധിപ്പിക്കും. നഗരത്തിൽ പുതുവത്സരത്തലേന്ന് മാത്രം ഏഴ് മുതൽ എട്ട് ലക്ഷം വരെ ആളുകൾ എംജി റോഡ്, ബ്രിഗേഡ് റോഡ് എന്നിവിടങ്ങളിൽ സന്ദർശിക്കാൻ സാധ്യതയുണ്ട്. അനധികൃത മദ്യവിൽപന, മയാകുമരുന്ന് വിൽപന എന്നിവയ്‌ക്കെതിരെയും കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. സിറ്റി പോലീസ് ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങൾക്കായി ചൊവ്വാഴ്ച പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
TAGS: BENGALURU | NEW YEAR EVE
SUMMARY: Minister Parameshwara directs police to ensure tight security in Bengaluru on New Year's eve



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.