കള്ളപ്പണം വെളുപ്പിക്കൽ; കോൺഗ്രസ് എംഎൽഎയുടെയും മകന്റെയും വസതിയിൽ ഇ ഡി റെയ്‌ഡ്

റായ്പൂർ: ഛത്തീസ്ഗഢിലെ കോൺഗ്രസ് എംഎൽഎയും മുൻ എക്സൈസ് മന്ത്രിയുമായ കവാസി ലഖ്മയുടെയും മകന്റെയും വസതിയിൽ ശനിയാഴ്ച റെയ്ഡ് നടത്തിയതായി ഇ.ഡിയുടെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സംസ്ഥാനത്ത് നടന്ന മദ്യ കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായായിരുന്നു റെയ്‌ഡ്..റായ്പൂരിലെ ലഖ്മയുടെ വസതിയും സുക്മ ജില്ലയിലെ മകൻ ഹരീഷ് ലഖ്മയുടെ വസതിയും ഉൾപ്പെടെ ഏഴ് സ്ഥലങ്ങളാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിൻ്റെ (പിഎംഎൽഎ) വകുപ്പുകൾ പ്രകാരം ഇഡി പരിശോധിച്ചത്. എന്നാൽ, ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമാണ് റെയ്ഡുകളെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടി നേതാക്കളെ ദ്രോഹിക്കാനുള്ള ശ്രമമാണ് ഇതിനു പുറകിലെന്നും കോൺഗ്രസ് ആരോപിച്ചു.
മുൻ കോൺഗ്രസ് സർക്കാരിൽ എക്സൈസ് മന്ത്രിയായിരുന്നു ലഖ്മ. കോണ്ട നിയമസഭാ സീറ്റിൽ നിന്ന് ആറ് തവണയാണ് ലഖ്മ എംഎൽഎയായത്. 2019-22 കാലഘട്ടത്തിൽ അന്നത്തെ കോൺഗ്രസ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിൻ്റെ സർക്കാരിൻ്റെ സമയത്താണ് മദ്യം കുംഭകോണം നടന്നതെന്ന് ഇഡി പറഞ്ഞു.എന്നാൽ, സംസ്ഥാനത്ത് നഗര, പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ബിജെപി കേന്ദ്ര ഏജൻസികൾ ദുരുപയോഗം ചെയ്യുകയാണെന്ന് സംഭവത്തിൽ ഛത്തീസ്ഗഢ് കോൺഗ്രസ് കമ്മ്യൂണിക്കേഷൻ വിഭാഗം പ്രസിഡൻ്റ് സുശീൽ ആനന്ദ് ശുക്ല പറഞ്ഞു.
TAGS : ENFORCEMENT DIRECTORATE
SUMMARY : Money laundering; ED raids residence of Congress MLA and son



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.