എസ്. എം. കൃഷ്ണയുടെ വിയോഗം; സംസ്ഥാനത്ത് നാളെ പൊതു അവധി

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ എസ്.എം. കൃഷ്ണയുടെ നിര്യാണത്തിൽ അനുശോചിച്ച് നാളെ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് കർണാടക സർക്കാർ. അദ്ദേഹത്തോടുള്ള ആദരസൂചകമായി മൂന്ന് ദിവസത്തെ ദുഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ ഓഫീസുകളിൽ ഉയർത്തിയ പതാകകൾ പകുതി താഴ്ത്തിക്കെട്ടുകയും ചെയ്യും. സ്കൂളുകൾക്കും, കോളേജുകൾക്കും അവധി ബാധകമാണ്.
ചൊവ്വാഴ്ച പുലർച്ചെയാണ് എസ്. എം. കൃഷ്ണ അന്തരിച്ചത്. ഔദ്യോഗിക ദുഖാചരണം നിലനിൽക്കുന്നതിനാൽ അടുത്ത മൂന്ന് ദിവസത്തേക്ക് സർക്കാർ പരിപാടികളോ വിനോദ പരിപാടികളോ നടത്തരുതെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കി. ബുധനാഴ്ച വൈകീട്ട് നാല് മണിയ്ക്കാണ് എസ്.എം. കൃഷ്ണയുടെ സംസ്‌കാര ചടങ്ങുകൾ നടക്കുക. കൃഷ്ണയുടെ ജന്മനാടായ മദ്ദൂരിലാണ് സംസ്‌കാര ചടങ്ങുകൾ. എസ്.എം. കൃഷ്ണയ്ക്ക് സർക്കാർ പൂർണ ഔദ്യോഗിക ബഹുമതികൾ നൽകുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. അദ്ദേഹത്തിന്റെ മൃതദേഹം ബുധനാഴ്ച രാവിലെ 8 മണി വരെ ബെംഗളൂരുവിലും രാവിലെ 10.30 മുതൽ 3 മണിവരെ മദ്ദൂരിലും പൊതുദർശനത്തിന് വയ്ക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.
#Karnataka governement declares holiday on Wednesday for #SMKrishna‘s last rites; 3 days of state mourning announces https://t.co/guBNmdqSok pic.twitter.com/d0w2X6Nngu
— The Times Of India (@timesofindia) December 10, 2024
TAGS: KARNATAKA | PUBLIC HOLIDAY
SUMMARY: Karnataka government declares public holiday on Wednesday amid SM krishna death



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.