ബെംഗളൂരുവിൽ മഴ; വിവിധയിടങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി

ബെംഗളൂരു: ബെംഗളൂരുവിൽ വ്യാഴാഴ്ച പെയ്ത മഴയെ തുടർന്ന് വിവിധയിടങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. മിതമായ മഴയാണ് വ്യാഴാഴ്ച നഗരത്തിൽ പെയ്തത്. യെലഹങ്ക ജംഗ്ഷൻ ഉൾപ്പെടെ എയർപോർട്ട് റോഡിലേക്കുള്ള നിരവധി പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും ഗതാഗത തടസ്സത്തിനും മഴ കാരണമായി.
കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) ബെംഗളൂരുവിലും എച്ച്എഎൽ ഒബ്സർവേറ്ററികളിലും രാത്രി 8.30 വരെ യഥാക്രമം 3.6 മില്ലീമീറ്ററും 2.4 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി. അതേസമയം, കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വൈകിട്ട് 5.30 വരെ 6.2 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. ടിൻ ഫാക്ടറിക്ക് സമീപമുള്ള ഓൾഡ് മദ്രാസ് റോഡ്, ടൗൺ ഹാളിന് സമീപം, എയർപോർട്ട് റോഡ് എന്നിവിടങ്ങളിൽ റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഓസ്റ്റിൻ ടൗണിലെ മദർ തെരേസ റോഡിൽ പൊട്ടി മരം വീണത് ഏറെ നേരം വാഹന ഗതാഗതം തടസ്സപ്പെടുത്തി.
അടുത്ത കുറച്ച് ദിവസങ്ങളിൽ, ബെംഗളൂരുവിലും തീരദേശ കർണാടക ജില്ലകളിലും ശക്തമായ മഴ പെയ്യുമെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോലാർ, തുമകുരു, ചിക്കബല്ലാപുർ എന്നിവിടങ്ങളിൽ കനത്ത മഴയും മറ്റ് പ്രദേശങ്ങളിൽ നേരിയ മഴയും ലഭിച്ചേക്കും.
#bengalururains: Rain fall in Indiranagar, Bangalore.#bangalorerains #indiranagar #bengaluru #bangalore #Trending #TrendingNow pic.twitter.com/9jKK2E4dMd
— Bengaluru India (@Bengaluru_BLR) December 12, 2024
TAGS: BENGALURU | RAIN
SUMMARY: Waterlogging & traffic disruptions after light rains in Bengaluru



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.