ഇന്ത്യാ സഖ്യത്തെ നയിക്കാൻ തയ്യാർ; മമതാ ബാനര്‍ജി

ന്യൂഡൽഹി: ഇന്ത്യാ സഖ്യത്തിന്‍റെ പ്രവർത്തനങ്ങളില്‍ അതൃപ്‌തി പ്രകടിപ്പിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അവസരം ലഭിച്ചാല്‍ സഖ്യത്തിന്‍റെ ചുമതല ഏറ്റെടുക്കാൻ തയ്യാറാണെന്നും മമത പറഞ്ഞു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരിക്കെ തന്നെ ഇന്ത്യാ മുന്നണിയെ നയിക്കാന്‍ കഴിയും എന്നും തൃണമൂൽ കോൺഗ്രസ് നേതാവ് വ്യക്തമാക്കി.
കോൺഗ്രസിനോടും മറ്റ് ഇന്ത്യാ ബ്ലോക്ക് സഖ്യകക്ഷികളോടും അവരുടെ അഹങ്കാരം മാറ്റിവച്ച് മമത ബാനർജിയെ പ്രതിപക്ഷ സഖ്യത്തിൻ്റെ നേതാവായി അംഗീകരിക്കാൻ ആവശ്യപ്പെട്ട് ടിഎംസി എംപിയായ കല്യാൺ ബാനർജി രംഗത്തുവന്നതിന് പിന്നാലെയാണ് മമത ബാനര്‍ജിയുടെ പരാമർശം. മഹാരാഷ്ട്രയിൽ എക്കാലത്തെയും മോശം പ്രകടനം കാഴ്ച്ചവച്ച കോൺഗ്രസ് തോൽവി തുടർന്നപ്പോള്‍ മറുവശത്ത് ഝാര്‍ഖണ്ഡില്‍ ആർജി കാർ മെഡിക്കൽ കോളേജ് പ്രതിഷേധം പോലുള്ള വിവാദങ്ങള്‍ക്കിടയിലും ബിജെപിയെ പരാജയപ്പെടുത്തി ടിഎംസി വിജയിക്കുകയാണ് ഉണ്ടായത്.
ഇന്ത്യാ സഖ്യത്തിൽ കോൺഗ്രസാണ് തലപ്പത്തെങ്കിലും മമത ബാനർജി സഖ്യത്തിൻ്റെ കടിഞ്ഞാൺ ഏറ്റെടുക്കണമെന്നാണ് ടിഎംസി വാദിക്കുന്നത്. ഇന്ത്യാ സഖ്യത്തിൽ വ്യത്യസ്‌ത ആശയങ്ങളുളള ഇരുപതിലധികം പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടുന്നുണ്ട്. എന്നാൽ സഖ്യത്തിനകത്തെ ആഭ്യന്തര പ്രശ്‌നങ്ങളും ഏകോപനമില്ലായ്‌മയും വിവിധ കോണുകളിൽ നിന്ന് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
TAGS: NATIONAL | MAMATA BANARJEE
SUMMARY: Ready to takeover India bloc alliance says mamata banarjee



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.