മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറെ അധിക്ഷേപിച്ചതിന് സി.ടി. രവിക്കെതിരെ തെളിവുണ്ടെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: ബെളഗാവിയിൽ നിയമനിർമാണ കൗൺസിൽ യോഗത്തിനിടെ വനിത ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർക്കെതിരെ ബിജെപി എംഎൽസിയും മുൻ ദേശീയ സെക്രട്ടറിയുമായ സി.ടി. രവി അധിക്ഷേപകരമായ പരാമർശം നടത്തിയതിന് ഓഡിയോ, വീഡിയോ തെളിവുകൾ ഉണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സംഭവത്തിന് ഒട്ടേറെ എംഎൽസിമാർ സാക്ഷിയാണെന്നും ക്രിമിനൽ കുറ്റമായതിനാലാണ് രവിക്കെതിരെ അന്വേഷണം നടത്തുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു. പിന്നെന്തിനാണ് രവി ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്നതെന്നും സിദ്ധരാമയ്യ ചോദിച്ചു. തന്നെ കൊലപ്പെടുത്താൻ ശ്രമമുണ്ടായെന്നും സംഭവം വിശദമായി അന്വേഷിക്കാൻ ജുഡീഷ്യൽ അന്വേഷണം വേണമെന്നും സി.ടി. രവി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
ഇക്കഴിഞ്ഞ 19-ന് നിയമനിർമാണ കൗൺസിൽ യോഗത്തിൽ ചർച്ച നടക്കുന്നതിനിടെയാണ് സി.ടി. രവി മന്ത്രിയെ അധിക്ഷേപിച്ചത്. തുടർന്ന് അറസ്റ്റിലായ സി.ടി. രവിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. പത്തുതവണ അധിക്ഷേപ വാക്ക് രവി ആവർത്തിച്ചെന്ന് ലക്ഷ്മി ഹെബ്ബാൾക്കർ പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് തെളിവില്ലെന്നായിരുന്നു കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊരട്ടിയുടെ പ്രതികരണം.
TAGS : CT RAVI | DEROGATORY COMMENTS ISSUE
SUMMARY : Siddaramaiah says there is evidence against CT Ravi for insulting Minister Lakshmi Hebbalkar



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.