സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം; സർജാപുരയിൽ സ്വിഫ്റ്റ് സിറ്റി വരുന്നു

ബെംഗളൂരു: സർജാപുരയിൽ സ്വിഫ്റ്റ് സിറ്റി വികസിപ്പിക്കാൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ. ഇലക്‌ട്രോണിക് സിറ്റിക്കും ഐടിപിഎല്ലിനും ശേഷം സംസ്ഥാനത്തെ മൂന്നാമത്തെ പ്രധാന ആസൂത്രിത വ്യവസായ കേന്ദ്രമായി സ്വിഫ്റ്റ് സിറ്റി മാറുമെന്ന് വ്യവസായ മന്ത്രി എം. ബി. പാട്ടീൽ പറഞ്ഞു. സ്റ്റാർട്ടപ്പുകൾ, വർക്ക്‌സ്‌പെയ്‌സ്, ഇന്നൊവേഷൻ, ഫിനാൻസ്, ടെക്‌നോളജി എന്നിവയിൽ പ്രോജക്റ്റ് ശ്രദ്ധ കേന്ദ്രീകരിക്കും. പുതിയ പദ്ധതിയുടെ വരവോടെ സർജാപുരയിൽ കൂടുതൽ സ്റ്റാർട്ടപ്പ് വ്യവസായങ്ങൾ ഉയരും.
ബെംഗളൂരുവിൽ ആയിരക്കണക്കിന് കമ്പനികൾ ഉണ്ടെങ്കിലും, നന്നായി ആസൂത്രണം ചെയ്ത വർക്ക്‌സ്‌പെയ്‌സിൻ്റെ അഭാവം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇതു പരിഹരിക്കുന്നതിനായി സർജാപുരയിൽ 150 അടി വീതിയുള്ള കണക്റ്റിംഗ് റോഡുകൾ നൽകുകയും റെസിഡൻഷ്യൽ ക്ലസ്റ്ററുകളും സ്കൂളുകളും ഉൾപ്പെടെ ലോകോത്തര സൗകര്യങ്ങൾ ഉറപ്പാക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. സർജാപുര ഇൻഡസ്ട്രിയൽ ഏരിയയിൽ 1000 ഏക്കറിലധികം ഭൂമി പദ്ധതിക്കായി നീക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെറുകിട, ഇടത്തരം സ്റ്റാർട്ടപ്പുകൾക്ക് 5,000 മുതൽ 20,000 ചതുരശ്ര അടി വരെയുള്ള സ്ഥലങ്ങൾ പാട്ടത്തിനോ വിൽപ്പനയിലൂടെയോ നിക്ഷേപം പങ്കിടുന്ന മോഡലുകളിലൂടെയോ ലഭ്യമാകുമെന്ന് മന്ത്രി പറഞ്ഞു. ബെംഗളൂരുവിനെ ഇതിനകം സിലിക്കൺ സിറ്റിയായി അംഗീകരിച്ചിട്ടുണ്ടെങ്കിലും, ഇത്തരമൊരു അംഗീകാരം സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി വിജയപുരയിലും ഹുബ്ബള്ളി-ധാർവാഡിലും ഉൾപ്പെടെ അഞ്ച് മിനി ക്വിൻ സിറ്റികൾ വികസിപ്പിക്കാൻ സർക്കാർ പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
TAGS: BENGALURU | SWIFT CITY
SUMMARY: SWIFT City in Sarjapura next in pipeline for Bengaluru



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.