ബെംഗളൂരു ബയോഇന്നോവേഷൻ സെന്‍ററിലെ തീപിടിത്തം; 150 കോടി രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോർട്ട്

ബെംഗളൂരു: ഇലക്‌ട്രോണിക് സിറ്റിയിലെ ബെംഗളൂരു ബയോഇന്നോവേഷൻ സെന്‍ററിലുണ്ടായ തീപിടിത്തത്തിൽ 150 കോടിയിലധികം രൂപയുടെ നഷ്‌ടം സംഭവിച്ചതായി പോലീസ് റിപ്പോർട്ട്. ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. കഴിഞ്ഞ ദിവസം പുലർച്ചെ 4.35ഓടെയാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിന്‍റെ രണ്ടാം നിലയിലെ ലാബുകളിൽ നിന്നാണ് തീപിടിത്തമുണ്ടായത്. സുരക്ഷാ ജീവനക്കാരനാണ് തീപിടിത്തമുണ്ടായത് ആദ്യം കണ്ടത്. ഉടൻ തന്നെ അദ്ദേഹം അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു.
അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിന് ശേഷമാണ് അഗ്നിശമന സേനാംഗങ്ങൾക്ക് തീ അണയ്ക്കാൻ കഴിഞ്ഞത്. തീപിടിത്തത്തിൽ സ്‌റ്റാർട്ടപ്പുകൾക്ക് 80 കോടി മുതൽ 110 കോടി രൂപ വരെ നഷ്‌ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. ഇന്നൊവേഷൻ സ്ബുറ്ററിന് ഏകദേശം 42 കോടി രൂപയുടെ നഷ്‌ടം സംഭവിച്ചതായുമാണ് വിവരം. കൂടുതൽ സ്‌റ്റാർട്ടപ്പുകളെ ഉൾക്കൊള്ളുന്നതിനായി അടുത്തിടെ നവീകരിച്ച രണ്ടാം നിലയിലാണ് തീപിടിത്തം ഉണ്ടായതെന്ന് ഐടി – ബിടി വകുപ്പ് മന്ത്രി പ്രിയങ്ക് ഖാർഗെ വ്യക്തമാക്കി.
ഗലോർ ടിഎക്‌സ് സ്‌റ്റാർട്ടപ്പ് ലാബിൽ തീപിടിക്കുന്ന രാസവസ്തുക്കളുടെ ശരിയായ രീതിയിലുള്ള മാനേജ്മെന്‍റ് ഇല്ലാത്തതിനാലാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനമെന്ന് മന്ത്രി പറഞ്ഞു. വലിയ അളവിൽ തീപിടിക്കുന്ന രാസവസ്‌തുക്കൾ ലാബുകളിൽ സൂക്ഷിക്കരുതെന്നും, പകരം നിയുക്ത സംഭരണ കേന്ദ്രങ്ങളിൽ സൂക്ഷിക്കണമെന്നും സ്‌റ്റാർട്ടപ്പുകൾക്ക് നിർദേശം നൽകിയിരുന്നതായും മന്ത്രി പറഞ്ഞു.
TAGS: BENGALURU | FIRE
SUMMARY: Around 150 cr loss reported at Bengaluru bio innovation centre fire



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.