ടി-20 ക്രിക്കറ്റ്; ഇന്ത്യക്കായി പുതിയ റെക്കോർഡ് നേടി അർഷ്ദീപ് സിംഗ്

കൊൽക്കത്ത: ടി-20 ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ബൗളറായി പേസർ അർഷ്ദീപ് സിംഗ്. 95 വിക്കറ്റെന്ന യുസ്വേന്ദ്ര ചഹലിന്റെ റെക്കോർഡാണ് തകർത്തത്. ഇംഗ്ലണ്ടിനെതിരെ രണ്ടു വിക്കറ്റ് പിഴുതതോടെയാണ് താരം ചരിത്രത്താളിൽ തന്റെ പേരെഴുതി ചേർത്തത്. 60 മത്സരങ്ങളിൽ നിന്നായിരുന്നു താരം 95 വിക്കറ്റ് നേടിയത്. ഈ പരമ്പരയിൽ അർഷ്ദീപ് മൂന്ന് വിക്കറ്റു കൂടി നേടിയാൽ അദ്ദേഹം ടി-20 ചരിത്രത്തിൽ ഏറ്റവും വേഗം 100 വിക്കറ്റ് നേടുന്ന ബൗളറാകും.
97 വിക്കറ്റ് നേടിയ താരം മറികടന്നവരിൽ ഭുവനേശ്വർ കുമാറും ജസ്പ്രീത് ബുമ്രയുമുണ്ട്. 2022 ജൂലായിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു അർഷ്ദീപിന്റെ അരങ്ങേറ്റം. ഇതിന് പിന്നാലെ ഇന്ത്യൻ ടി-20 ടീമിലെ സ്ഥിരാംഗമാകാൻ അർഷ്ദീപിനായി. 2024 ടി-20 ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച താരം ടൂർണമെന്റിലാകെ 17 വിക്കറ്റുകളാണ് പിഴുതത്. വിക്കറ്റ് വേട്ടക്കാരിലെ സംയുക്ത വിജയിയുമായിരുന്നു അർഷ്ദീപ്.
TAGS: SPORTS | CRICKET
SUMMARY: Arshdeep sing creates record in T20 cricket