കർണാടക ആർ.ടി.സി. ബസുകളിൽ നിരക്കുവർധന ഇന്ന് മുതല്‍ പ്രാബല്യത്തിൽ

ബെംഗളൂരു : സംസ്ഥാനത്തെ ആർ.ടി.സി. ബസുകളുടെ ടിക്കറ്റ് നിരക്ക് വർധന ഇന്ന് മുതല്‍ പ്രാബല്യത്തിൽ. സര്‍ക്കാരിന് കീഴിലുള്ള കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ(കെ.എസ്.ആർ.ടി.സി.), നോർത്ത് വെസ്റ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ(എൻ.ഡബ്ല്യു.കെ.ആർ.ടി.സി.), കല്യാണ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ(കെ.കെ.ആർ.ടി.സി.), ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി.) എന്നീ മൂന്നു കോർപ്പറേഷന്റെ ബസുകളിലെ ടിക്കറ്റ് നിരക്കില്‍ 15 ശതമാനം വർധനയാണ് വരുത്തിയത്
കേരളമടക്കമുള്ള സംസ്ഥാനാന്തര സർവീസുകളിലെ നിരക്കുകളിൽ 100 രൂപ മുതൽ 120 രൂപ വരെ വർധനവുണ്ടാകും. ഓൺലൈനിൽ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് വർധന ബാധകമാകില്ല. ബെംഗളൂരു നഗരത്തിലെ ബി.എം.ടി.സി ബസുകളിലെ മിനിമം ടിക്കറ്റ് നിരക്ക് 5 രൂപയിൽ നിന്നും 6 രൂപയാകും. മറ്റു സ്റ്റേജുകളിലെ നിരക്കുകളിലും മാറ്റമുണ്ടാകും.
അതേ സമയം സംസ്ഥാനത്തെ സ്വകാര്യ ബസുകളിൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കില്ലെന്ന് കർണാടക സ്റ്റേറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡണ്ട് എസ്. നടരാജ് ശർമ്മ അറിയിച്ചു. സംസ്ഥാന സർക്കാർ സ്ത്രീകൾക്ക് സൗജന്യ യാത്ര ശക്തി പദ്ധതി നടപ്പിൽ വരുത്തിയതോടെ സ്വകാര്യ ബസ് വ്യവസായം കനത്ത നഷ്ടത്തിലാണെന്നും സർക്കാർ ബസുകളിൽ ടിക്കറ്റ് നിരക്ക് ഉയർത്തിയതോടെ പുരുഷയാത്രക്കാരിലാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
TAGS : RATE HIKE | KSRTC
SUMMARY : Karnataka RTC bus fare hike effective from today



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.