കെഎൻഎസ്എസ് സ്ഥാപനങ്ങളിൽ മന്നം ജയന്തി ആഘോഷിച്ചു

ബെംഗളൂരു : സമുദായ ആചാര്യനും സാമൂഹിക പരിഷ്‌കര്‍ത്താവും ആയിരുന്ന മന്നത്തു പദ്മനാഭന്റെ 148 മത് ജയന്തിയോടനുബന്ധിച്ച് കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി (കെഎന്‍എസ്എസ്) ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. ശേഷാദ്രിപുരത്തുള്ള അഡ്മിനിസ്ട്രേറ്റീവ് ഓഫീസില്‍ മല്ലേശ്വരം കരയോഗം മഹിളാവിഭാഗം മംഗളയുടെ പ്രവര്‍ത്തകരുടെ സഹകരണത്തില്‍ സംഘടിപ്പിച്ച മന്നം ജയന്തി ആഘോഷങ്ങളില്‍ ചെയര്‍മാന്‍ ആര്‍ മനോഹര കുറുപ്പ്, ജനറല്‍ സെക്രട്ടറി ടി വി നാരായണന്‍, ഖജാന്‍ജി വിജയ് കുമാര്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. പ്രാര്‍ത്ഥനയ്ക്കും, ആചാര്യ വന്ദനത്തിനും ശേഷം ചെയര്‍മാന്‍ അംഗങ്ങള്‍ക്ക് സത്യപ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു.
വൈസ് ചെയര്‍മാന്‍ കെ വി ഗോപാലകൃഷ്ണന്‍, ജി മോഹന്‍കുമാര്‍, ജോയിന്റ് ജനറല്‍ സെക്രട്ടറി ഹരീഷ് കുമാര്‍, സി ജി ഹരികുമാര്‍, മുന്‍ ചെയര്‍മാന്‍ രാമചന്ദ്രന്‍ പാലേരി, മുന്‍ വൈസ് ചെയര്‍മാന്‍ അഡ്വ. വിജയകുമാര്‍ എന്നിവര്‍ അനുസ്മരണ പ്രസംഗം നടത്തി. മല്ലേശ്വരം കരയോഗം പ്രസിഡന്റ് രാജലക്ഷ്മി നായര്‍, മഹിളാവിഭാഗം മംഗളയുടെ പ്രസിഡന്റ് സുധ കരുണാകരന്‍ എന്നിവര്‍ കാര്യ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
കര്‍ണാടകയിലെ 42 കരയോഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളായ എംഎംഇടി സ്‌കൂള്‍, കെഎന്‍എസ്എസ് വിദ്യമന്ദിര്‍ സ്‌കൂള്‍ എന്നിവിടങ്ങളിലും മന്നം ജയന്തി ആഘോഷിച്ചു. എംഎംഇടി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ആര്‍ മോഹന്‍ദാസ്, സെക്രട്ടറി കേശവപിള്ള, ട്രഷറര്‍ ബി സതീഷ് കുമാര്‍, വൈസ് പ്രസിഡന്റ് കേണല്‍ ശശിധരന്‍ നായര്‍ എന്നിവരും വിദ്യാമന്ദിര്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ജോയിന്റ് സെക്രട്ടറി രഘുനാഥ പിള്ളയും നേതൃത്വം നല്‍കി.
TAGS : KNSS



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.