മെട്രോ പർപ്പിൾ ലൈനിലേക്കുള്ള പ്രോട്ടോടൈപ്പ് ട്രെയിൻ ചൈനയിൽ നിന്ന് ബെംഗളൂരുവിലെത്തി

ബെംഗളൂരു: നമ്മ മെട്രോ മെട്രോ പർപ്പിൾ ലൈനിലേക്കായി ചൈനയിൽ നിർമിച്ച പ്രോട്ടോടൈപ്പ് ട്രെയിൻ പീനിയ ഡിപ്പോയിലെത്തി. ചൈനയിൽ നിന്ന് ഒരു മാസം കൊണ്ടാണ് ട്രെയിൻ എത്തിച്ചത്. വൈറ്റ്ഫീൽഡിനെയും ചല്ലഘട്ടയെയും ബന്ധിപ്പിക്കുന്നതാണ് ബെംഗളൂരു മെട്രോ പർപ്പിൾ ലൈൻ.
ചൈനയിൽ നിന്ന് കൊൽക്കത്ത തുറമുഖത്തേക്കും അവിടെ നിന്നും ചെന്നൈയിലേക്കും അയച്ച ആറ് കോച്ചുകൾ അടങ്ങുന്ന പ്രോട്ടോടൈപ്പ് ട്രെയിൻ ഞായറാഴ്ച രാത്രിയാണ് പീനിയയിൽ എത്തിച്ചത്. ട്രെയിലറുകളിൽ ഡിപ്പോയിൽ എത്തിച്ച കോച്ചുകൾ തുടർന്ന് ഇൻസ്പെക്ഷൻ ബേയിലെ ടെസ്റ്റ് ട്രാക്കിലേക്ക് മാറ്റി.
വിവിധ പരിശോധനകൾക്ക് പുറമേ മെയിൻലൈനിൽ ഡൈനാമിക് ടെസ്റ്റുകൾ ഉൾപ്പെടെ പൂർത്തിയാക്കിയ ശേഷമാകും ട്രെയിൻ സർവീസിന് സജ്ജമാക്കുക. മുപ്പതിലധികം പരിശോധനകളാകും പൂർത്തിയാക്കുക. പരീക്ഷണങ്ങൾക്ക് കുറഞ്ഞത് ആറ് മാസമെങ്കിലും എടുക്കുമെന്ന് ബിഎംആർസിഎൽ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ബി.എൽ. യശ്വന്ത് ചവാൻ പറഞ്ഞു.
സിആർആർസി നാൻജിംഗ് പുഷെൻ കമ്പനി ലിമിറ്റഡാണ് പീനിയ ഡിപ്പോയിൽ എത്തിച്ച ട്രെയിൻ നിർമിച്ച് നൽകിയത്. ബിഎംആർസിഎല്ലിന് 36 ട്രെയിനുകൾക്കായി 216 കോച്ചുകൾ നിമിച്ച് നൽകുന്നതിനായുള്ള 1,578 കോടി രൂപയുടെ കരാർ 2019ലാണ് ഒപ്പുവെച്ചത്. മെട്രോയുടെ 73.95 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ടാം ഘട്ട പദ്ധതിയുടെ പർപ്പിൾ ലൈൻ (ലൈൻ-1), ഗ്രീൻ ലൈൻ (ലൈൻ-2), യെല്ലോ ലൈൻ (ലൈൻ-3) എന്നിവയ്ക്കായി 216 പുതിയ കോച്ചുകൾ വിതരണം ചെയ്യുന്നതിനുള്ള കരാറാണ് സിആർആർസി കോർപറേഷന് ലഭിച്ചത്.
TAGS: BENGALURU | NAMMA METRO
SUMMARY: CRRC's Metro train prototype from China arrives for Bengaluru's Purple Line



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.