അക്ഷരതാപസൻ
എസ് ജയചന്ദ്രൻ നായർ അനുസ്മരണം - ബി എസ് ഉണ്ണിക്കൃഷ്ണൻ

ലോകത്തിലെ ഏറ്റവും വിഷമം പിടിച്ച ജോലികളിൽ ഒന്നാണ് ലിറ്റററി എഡിറ്ററുടേതെന്ന് വിശ്രുത അമേരിക്കൻ പത്രാധിപരായിരുന്ന റോബർട്ട് ഗൊട്ട്ലീബ് രേഖപ്പെടുത്തിയിട്ടുണ്ട്. പത്രാധിപർക്ക് അയച്ചുകിട്ടുന്ന കയ്യെഴുത്തുപ്രതികളുടെ വലിയൊരു കൂമ്പാരത്തിനിടയിൽ നിന്ന് കൊള്ളാവുന്ന ഒരു രചന കണ്ടെടുക്കുന്നതിന്റെ ത്രില്ലിനെക്കുറിച്ച് എം ടി വാസുദേവൻ നായർ ഉൾപ്പെടെയുള്ളവർ പലപ്പോഴായി എഴുതിയിട്ടുമുണ്ട്. “ഒരുപാട് ചാരം ചികഞ്ഞാൽ ചിലപ്പോൾ ഒരു തീപ്പൊരി കണ്ടേക്കാം” എന്ന് എം ടിയുടെ രചനയിൽ ഐ വി ശശി സംവിധാനം ചെയ്തത “അക്ഷരങ്ങൾ” എന്ന സിനിമയിൽ ഭരത്‌ഗോപി അവതരിപ്പിച്ച വി പി മേനോൻ എന്ന പത്രാധിപർ പറയുന്നുണ്ട്.
പറഞ്ഞുവരുന്നത് ഒരു പത്രാധിപരെക്കുറിച്ചാണ്; ഇക്കഴിഞ്ഞ ദിവസം വിടപറഞ്ഞ എസ് ജയചന്ദ്രൻ നായർ. സാഹിത്യ പത്രാധിപൻമാർക്കിടയിലെ മഹാമേരുക്കളിലൊരാൾ!
കൊച്ചി ഇന്ത്യൻ എക്സ്പ്രസ്സിൽ ജോലിചെയ്യുന്ന കാലത്താണ് ജയചന്ദ്രൻ നായർ സാറിനെ പരിചയപ്പെടുന്നത്. എക്സ്പ്രസ്സിന്റെ അതേ ഫ്ലോറിലായിരുന്നു സമകാലിക മലയാളം ഓഫീസും. മുനിയെപ്പോലൊരാൾ നിശ്ശബ്ദനായിരുന്ന്, തന്റെ കയ്യിൽക്കിട്ടിയ തങ്കം മാറ്റുരച്ചു നോക്കുന്ന സ്വർണ്ണപ്പണിക്കാരന്റെ സൂക്ഷ്മതയോടെ കയ്യെഴുത്തുപ്രതികൾ പരിശോധിക്കുന്ന ഗംഭീരകാഴ്ചയ്ക്ക് എത്രയോ തവണ സാക്ഷിയായിട്ടുണ്ട്.
മാറുന്ന ഭാവുകത്വങ്ങളിലേക്ക് കണ്ണും കാതും തുറന്നുവച്ച പത്രാധിപരായിരുന്നു ജയചന്ദ്രൻ നായർ സാർ. ഏറ്റവും ഒടുവിൽ ഇറങ്ങിയ പുസ്തകങ്ങളെ കുറിച്ചും എഴുത്തിലെ പുതിയ പ്രവണതകളെക്കുറിച്ചും പുതിയ സിനിമകളെക്കുറിച്ചുമൊക്കെ പറയും. പുസ്തകങ്ങൾ വായിക്കാൻ തരും. (അവയൊക്കെ പറഞ്ഞ സമയത്ത് തിരിച്ചു കൊടുക്കുകയും വേണം. എല്ലാ കാര്യങ്ങളിലും സാർ കൃത്യതയും കാർക്കശ്യവും പുലർത്തിയിരുന്നു.)
എഴുതിയതിനെക്കാളേറെ എഴുതിച്ചും ധാരാളം വായിച്ചുകൂട്ടിയതിനൊപ്പം അത്രതന്നെ വായിപ്പിച്ചും സാർത്ഥകമായൊരു അക്ഷരജീവിതം പൂർത്തിയാക്കിയാണ് ജയചന്ദ്രൻ സാർ മടങ്ങുന്നത്. വായനയിലും എഡിറ്റു ചെയ്യാൻ കിട്ടുന്ന കോപ്പികളിലും വളരെവേഗം നെല്ലും പതിരും തിരിച്ചറിയാനുതകുന്ന തരത്തിലുള്ള കർശനമായ ശിക്ഷണം സാറിന്റെ ശിക്ഷ്യവൃന്ദത്തിനു മിക്കവാറും ലഭിച്ചിട്ടുണ്ട്. പത്രാധിപർ എന്ന നിലയിലും വ്യക്തി എന്ന നിലയിലും സാർ പ്രത്യക്ഷത ഇഷ്ടപ്പെട്ടിരുന്നില്ല. നല്ലൊരു എഡിറ്റർ എപ്പോഴും അരങ്ങിനു പിന്നിലായിരിക്കണം എന്ന് സാർ വിശ്വസിച്ചിരുന്നു.
▪️ ബി എസ് ഉണ്ണിക്കൃഷ്ണൻ- ബെംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകനാണ്
TAGS : S JAYACHADRAN NAIR | ANUSMARANAM



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.