ഇന്ദിരാനഗറിൽ അഞ്ച് പേർക്ക് കുത്തേറ്റ സംഭവം; പ്രതി പിടിയിൽ


ബെംഗളൂരു: ഇന്ദിരാനഗറിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ അഞ്ച് പേർക്ക് കുത്തേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. കടമ്പ എന്നയാളാണ് പിടിയിലായത്. ഒരാഴ്ച മുമ്പാണ് ഇന്ദിരാനഗറിൽ ഇയാൾ അഞ്ച് പേരെ ആക്രമിച്ചത്. സീരിയൽ കില്ലർ ആണ് ഇതിന് പിന്നിലെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നെങ്കിലും പിന്നീട് പോലീസ് ഇത് തള്ളിയിരുന്നു. ഒരാഴ്ചയായി നഗരത്തിന്റെ പല ഭാഗങ്ങളിലായി കടമ്പ ഒളിവിൽ കഴിയുകയായിരുന്നു.

ഇയാളെ ഒളിവിൽ പോകാൻ സഹായിച്ചതിന് കുടുംബത്തെയും പോലീസ് അറസ്റ്റ് ചെയ്തു. ഓൾഡ് ബിന്നമംഗല സ്വദേശികളായ കടമ്പയുടെ അച്ഛൻ സുരേഷ്, ജ്യേഷ്ഠൻ വിഷ്ണു, സഹോദരി സുഷ്മിത എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി എട്ടിനാണ് കേസിനാസ്പദമായ സംഭവം. ഇന്ദിരാനഗർ നിവാസികളായ ജശ്വന്ത് പി. (19), മഹേഷ് സീതാപതി എസ് (23), ദീപക് കുമാർ വർമ്മ (24), തമ്മയ്യ (44), മറ്റൊരു ഓട്ടോ ഡ്രൈവർ എന്നിവരുടെ കഴുത്തിനും താടിയെല്ലിനുമാണ് കടമ്പ ആക്രമിച്ച് പരുക്കേൽപ്പിച്ചത്.

മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് കുടുംബാംഗങ്ങളുമായി നടന്ന വഴക്കാണ് ആക്രമണത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. ഇയാൾക്കെതിരെ നഗരത്തിലെ മറ്റ്‌ പോലീസ് സ്റ്റേഷനുകളിൽ ആറ് വ്യത്യസ്ത കേസുകൾ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുമ്പും സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന പ്രതിയെ പലതവണ പോലീസ് താക്കീത് നൽകി വിട്ടയക്കുകയായിരുന്നു.

TAGS:
SUMMARY: Indiranagar serial stabber hunted down, father, siblings arrested, too


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!