ഗതാഗതക്കുരുക്കിന് പരിഹാരം; ബെംഗളൂരുവിൽ ഒരു ലക്ഷം കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കാനൊരുങ്ങി സർക്കാർ

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ഒരു ലക്ഷം കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കാനൊരുങ്ങി സർക്കാർ. 42,500 കോടി രൂപ ചെലവിൽ 40 കിലോമീറ്റർ ഇരട്ട തുരങ്കപാത, 18,000 കോടി രൂപ ചെലവിൽ 41 കിലോമീറ്റർ ഡബിൾ ഡെക്കർ ഇടനാഴി (റോഡ്-കം-മെട്രോ റെയിൽ), 15,000 കോടി രൂപ ചെലവിൽ 110 കിലോമീറ്റർ എലിവേറ്റഡ് ഇടനാഴി, 5,000 കോടി രൂപയ്ക്ക് 320 കിലോമീറ്റർ ബഫർ റോഡുകൾ എന്നിവ ഉൾപ്പെടെയുള്ള പദ്ധതികളാണ് സർക്കാർ നടപ്പാക്കുകയെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. ഇൻവെസ്റ്റ് കർണാടക ആഗോളനിക്ഷേപക സംഗമത്തിലാണ് ശിവകുമാർ ഇക്കാര്യം അറിയിച്ചത്.
500 കോടി രൂപയുടെ സ്കൈ ഡെക്ക് പദ്ധതി, 27,000 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന 74 കിലോമീറ്റർ ബെംഗളൂരു ബിസിനസ് കോറിഡോർ, രണ്ടാമത്തെ വിമാനത്താവളത്തിന്റെ വികസനം എന്നിവ നിലവിൽ പുരോഗമിക്കുകയാണ്. ആഗോളതലത്തിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ഇന്ത്യൻ നഗരങ്ങളുടെ പട്ടികയിൽ മുൻനിരയിലാണ് ബെംഗളൂരു. പുതിയ പദ്ധതികൾ നടപ്പാക്കുന്നതോടെ ഇത് മാറുമെന്ന് അദ്ദേഹം പറഞ്ഞു. ടണൽ റോഡുകൾ, സ്കൈഡെക്കുകൾ, ഡബിൾ ഡെക്കർ ഫ്ലൈ ഓവറുകൾ, മെട്രോലൈൻ വിപുലീകരണം, മാണ്ഡ്യ കൃഷ്ണരാജ സാഗർ (കെആർഎസ്) അണക്കെട്ടിന് സമീപമുള്ള അമ്യൂസ്‌മെന്റ് പാർക്ക് എന്നിവയും നടപ്പാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: BENGALURU
SUMMARY: Govt to implement new projects to ease blr traffic



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.