പുതിയ ആദായനികുതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു

ലോക്സഭയില്‍ ആദായനികുതി ബില്‍ 2025 അവതരിപ്പിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. ഇന്ത്യയിലെ നികുതി നിയമങ്ങളില്‍ ഉപയോഗിക്കുന്ന പദാവലി ലളിതമാക്കുക, അതുവഴി നികുതിദായകർക്ക് നികുതി അടയ്ക്കുന്നതും റിട്ടേണുകള്‍ സമർപ്പിക്കുന്നതും എളുപ്പമാക്കുക എന്നതാണ് പുതിയ ബില്‍ ലക്ഷ്യമിടുന്നത്.
ബില്‍ സഭയുടെ സെലക്‌ട് കമ്മിറ്റിക്ക് വിടണമെന്ന് ധനമന്ത്രി സ്പീക്കർ ഓം ബിർളയോട് ആവശ്യപ്പെട്ടു. നിർദ്ദിഷ്ട പാനലിന്റെ ഘടനയും നിയമങ്ങളും സംബന്ധിച്ച് സ്പീക്കർ തീരുമാനമെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. മാർച്ച് 10 വരെ ലോക്സഭ പിരിഞ്ഞു. 2025 ഏപ്രില്‍ മുതല്‍ ബില്‍ പ്രാബല്യത്തില്‍ വരുമെന്നാണ് വിവരം.
പഴയ നിയമപ്രകാരം മുൻ വർഷത്തെ (പ്രീവിയസ് ഇയർ) വരുമാനത്തിനാണ് വിലയിരുത്തല്‍ വർഷത്തില്‍ (അസസ്മെന്റ് ഇയർ) നികുതി നല്‍കുന്നത്. എന്നാല്‍, പുതിയ ബില്ലില്‍ നികുതി വർഷം (ടാക്സ് ഇയർ) മാത്രമേയുള്ളൂ. വിലയിരുത്തല്‍ വർഷം എന്നത് ഒഴിവാക്കി. അതുപോലെ ആധുനികകാലത്തെ മുന്നില്‍ക്കണ്ട് വെർച്വല്‍ ഡിജിറ്റല്‍ ആസ്തികള്‍, ക്രിപ്റ്റോ ആസ്തികള്‍ എന്നിവയില്‍ കൂടുതല്‍ വ്യക്തത വരുത്താനും 2025-ലെ ബില്ലില്‍ ശ്രമിച്ചിട്ടുണ്ട്.
പുതിയ നിയമം 2026 ഏപ്രില്‍ ഒന്നു മുതല്‍ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിലെ ആദായ നികുതി നിയമത്തില്‍ 23 അധ്യായങ്ങളിലായി 298 വിഭാഗങ്ങളുണ്ട്. വ്യക്തിഗത ആദായ നികുതി, കോർപറേറ്റ് നികുതി, സെക്യൂരിറ്റി ഇടപാട് നികുതി, സമ്മാന നികുതി എന്നിവയ്ക്കെല്ലാം വ്യത്യസ്ത വ്യവസ്ഥകളാണ് ബാധകം. അപ്രസക്തമായ ഭേദഗതികളും വകുപ്പുകളും ഒഴിവാക്കിയാണ് പുതിയ ബില്ല് കൊണ്ടുവന്നിട്ടുള്ളത്.
TAGS : NIRMALA SEETHARAMAN
SUMMARY : New Income Tax Bill introduced in Lok Sabha



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.