മെട്രോ യെല്ലോ ലൈനിലെ സുരക്ഷ പരിശോധന പൂർത്തിയായി; സർവീസ് ഉടൻ

ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനിലെ സുരക്ഷ പരിശോധന പൂർത്തിയായി. ഇതോടെ നഗരത്തിലെ ആദ്യ ഡ്രൈവറില്ലാ ട്രെയിൻ ഗതാഗതത്തിനാണ് അംഗീകാരം ലഭിക്കുന്നത്. ആർവി റോഡിനും ബൊമ്മസാന്ദ്രയ്ക്കും ഇടയിലാണ് യെല്ലോ ലൈൻ. നിലവിൽ 19 കിലോമീറ്ററിലായി 16 സ്റ്റേഷനുകളാണുള്ളത്. ആറ് കോച്ചുകൾ അടങ്ങുന്ന ആദ്യത്തെ ഡ്രൈവറില്ലാ മെട്രോ ട്രെയിൻ 2024 ഫെബ്രുവരി 14 ന് ചൈനയിൽ നിന്ന് എത്തിയിരുന്നു.
റെയിൽവേ മന്ത്രാലയം റോളിംഗ് സ്റ്റോക്കും സിഗ്നൽ പരിശോധനകളും അംഗീകരിച്ചാൽ നമ്മ മെട്രോ ഏപ്രിലിൽ നാല് ട്രെയിനുകൾ ഉൾപ്പെടുന്ന യെല്ലോ ലൈൻ തുറന്നേക്കും. ഡ്രൈവറില്ലാ പ്രോട്ടോടൈപ്പ് ഉൾപ്പെടെ 216 കോച്ചുകൾ വിതരണം ചെയ്യുന്നതിനുള്ള കരാർ സിആർആർസി നാൻജിംഗ് പുഷെൻ കമ്പനി ലിമിറ്റഡാണ് നേടിയത്. ഡ്രൈവറില്ലാ ട്രെയിൻ സർവീസ് തുടങ്ങുന്നതിന് മുമ്പ് 37 വ്യത്യസ്ത പരിശോധനകൾക്ക് വിധേയമാക്കും.
കോച്ച് അസംബ്ലിക്ക് ശേഷം സ്റ്റാറ്റിക്, ഇലക്ട്രിക്കൽ സർക്യൂട്ട് പരിശോധനകൾ നടത്തും. ഈപരിശോധനകൾ ഉൾപ്പെടെയാണ് 37-ഓളം പരിശോധനകൾ പൂർത്തിയാകുക. ട്രാക്കുകളിലെ ബലം ഉറപ്പാക്കുന്നതിനായി മെയിൻലൈൻ പരിശോധനയുമുണ്ടാകും. സിഗ്നലിംഗ്, ടെലികോം, പവർ സപ്ലൈ സിസ്റ്റങ്ങൾ എന്നിവയുടെ തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കുകയും ചെയ്യും. യാത്രക്കാർ കയറുന്നതിന് മുമ്പ് ട്രെയിനിന്റെ സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കും.
TAGS: BENGALURU
SUMMARY: Safety inspection at namma metro yellow line completed



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.