ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടാനയെ പിടികൂടി

ബെംഗളൂരു: കുടകിലെ ഗോണികുപ്പയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയെ വനംവകുപ്പ് പിടികൂടി. ഗോണികുപ്പ ചെന്നങ്കൊള്ളിക്ക് സമീപത്തുനിന്നാണ് 43 വയസ്സുള്ള ആനയെ പിടികൂടിയത്. മാറ്റിഗോട്, ഹാരങ്കി, ദുബാരെ ക്യാമ്പുകളിൽനിന്നുള്ള ഭീമ, കാഞ്ചൻ, വിക്രം, പ്രശാന്ത്, ശ്രീകാന്ത്, ഈശ്വർ എന്നീ പരിശീലനം ലഭിച്ച ആനകളെ ഉപയോഗിച്ചാണ് അക്രമാസക്തമായ ആനയെ മെരുക്കിയ ശേഷം കീഴ്പെടുത്തിയത്.
തുടർന്ന്, ക്രെയിനിന്റെ സഹായത്തോടെ ട്രക്കിൽ കയറ്റി ദുബാരെ ആന ക്യാമ്പിലേക്ക് കൊണ്ടുപോയി. കർണാടക സംസ്ഥാന വന്യജീവി ബോർഡ് അംഗം സങ്കേത് പൂവയ്യ, കുടക് ജില്ലാ സി.സി.എഫ്. ഡോ. മാലതി പ്രിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ.
കഴിഞ്ഞദിവസം കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മ കൊല്ലപ്പെട്ടിരുന്നു.തുടർന്ന്, വനംവകുപ്പിനുനേരേ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിരുന്നു.
TAGS : WILD ELEPHANT | KODAGU
SUMMARY : Wild elephant caught



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.