സ്വർണക്കടത്ത് കേസ്; തന്നെ മനപൂർവം കുടുക്കിയതെന്ന് നടി രന്യ

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ തന്നെ മനപൂർവം കുടുക്കിയതാണെന്ന് കന്നഡ നടി രന്യ റാവു. തനിക്ക് സ്വർണക്കടത്ത് റാക്കറ്റുമായി ബന്ധമില്ലെന്നും നടി അന്വേഷണ സംഘത്തെ അറിയിച്ചു. ശരീരത്തിൽ ഒളിപ്പിച്ച 12 കോടിയോളം വിലമതിക്കുന്ന സ്വർണക്കട്ടികളുമായി ബെംഗളൂരു വിമാനത്താവളത്തിൽ വെച്ചാണ് രന്യ ഡിആർഐയുടെ പിടിയിലാകുന്നത്.
ദുബായിലേക്ക് മാത്രമല്ല താൻ യാത്ര നടത്തിയിരുന്നതെന്നും യൂറോപ്യൻ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും സൗദി അറേബ്യയിലേക്കും യാത്ര നടത്തിയതായും നടി വെളിപ്പെടുത്തി. തുടർച്ചയായി ദുബായ് സന്ദർശനം നടത്തിയതിനെത്തുടർന്നാണ് രന്യ ഡിആർഐയുടെ നിരീക്ഷണത്തിൽ അകപ്പെടുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ രന്യ 30 ഓളം തവണ ദുബായ് സന്ദർശനം നടത്തിയെന്നാണ് വിവരം.
15 ദിവസത്തിനിടെ നാലു തവണ ദുബായ് സന്ദർശനം നടത്തുകയും ഒരേ വസ്ത്രം ധരിച്ചു തന്നെ യാത്രകൾ നടത്തിയതുമാണ് രന്യ അറസ്റ്റിലാകാൻ കാരണം. ഓരോ ദുബായ് യാത്രകളിലും കിലോ കണക്കിന് സ്വർണം കടത്തിയിരുന്ന രന്യ പ്രോട്ടോക്കോൾ സംരക്ഷണം ദുരുപയോഗം ചെയ്തതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ചെന്നൈയിൽ 2024-ൽ നടന്ന സ്വർണക്കടത്തുമായി രന്യയുടെ കേസിന് ബന്ധമുണ്ടോയെന്നും ഡിആർഐ പരിശോധിക്കുന്നുണ്ട്. രന്യയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചുള്ള വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചുവരികയാണ്.
TAGS: BENGALURU
SUMMARY: Ranya Rao broke down during questioning, claimed she was trapped



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.