ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം: മലയാള ചിത്രം ‘ലെവൽ ക്രോസ്’ ഇന്ന് പ്രദർശിപ്പിക്കും

ബെംഗളൂരു : ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മലയാള ചിത്രം ലെവൽ ക്രോസ് അടക്കം ആറ് ഇന്ത്യൻ ചിത്രങ്ങൾ ഉൾപ്പെടെ 51 ചിത്രങ്ങൾ ഇന്ന് പ്രദർശിപ്പിക്കും. അർഫാസ് അയൂബിന്റെ സംവിധാനത്തിൽ ആസിഫലിയും അമലപോളും ഷറഫുദ്ദീനും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ലെവൽ ക്രോസ് ഇന്ത്യൻ ചിത്രങ്ങളുടെ മത്സരവിഭാഗത്തിലാണ് പ്രദർശിപ്പിക്കുന്നത്. ഗോവ ചലച്ചിത്രത്സവത്തിൽ ഇന്ത്യൻ പനോരമയിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
മേളയുടെ നാലാം ദിവസമായ ഇന്നലെ പ്രദര്‍ശിപ്പിച്ച രാജ്കുമാർ പെരിയസ്വാമിയുടെ തമിഴ് ചിത്രം ‘അമരൻ' പ്രേക്ഷകരെ ഈറനണിയിച്ചു. നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദർശിപ്പിച്ചത്. കശ്മീരിലെ ഷോപ്പിയാനിൽ 2014-ലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജിന്റെ ഹൃദയസ്പർശിയായ ജീവിതകഥയാണ് ‘അമരൻ'. ശിവകാർത്തികേയനും സായി പല്ലവിയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ബോക്സോഫീസ് ഹിറ്റുകളിലൊന്നാണ്. അമരന്റെ അണിയറ പ്രവർത്തകരുമായുള്ള മുഖാമുഖവും മേളയിലൊരുക്കിയിരുന്നു. സംവിധായകൻ രാജ്കുമാർ പെരിയസ്വാമി അമരന്‍റെ അനുഭവങ്ങൾ പ്രേക്ഷകരുമായി പങ്കുവെച്ചു.
ഫാസിൽ മുഹമ്മദിൻ്റെ ഫെമിനിച്ചി ഫാത്തിമ, ഗിരീഷ് കാസറവള്ളിയുടെ ഘടശ്രാദ്ധ, വിദേശ ചിത്രങ്ങള്‍ എന്നിവ ഉള്‍പ്പെടെ 41 സിനിമകള്‍ ഇന്നലെ പ്രദര്‍ശിപ്പിച്ചു.
TAGS : BIFFES-2025
SUMMARY : Bengaluru International Film Festival: Malayalam film ‘Level Cross' to be screened today



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.