ബെംഗളൂരു രാജ്യാന്തര ചലച്ചിത്രോത്സവം: ഇന്ന് വിശേഷം, അപ്പുറം, ഫെമിനിച്ചി ഫാത്തിമ എന്നിവ പ്രദര്‍ശിപ്പിക്കും

ബെംഗളൂരു : ബെംഗളൂരു രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ വെള്ളിയാഴ്ച മൂന്ന് മലയാള ചിത്രങ്ങള്‍ അടക്കം വിവിധ ഭാഷകളില്‍ നിന്നായി 55 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. സൂരജ് ടോം സംവിധാനംചെയ്ത ‘വിശേഷം', ഇന്ദു ലക്ഷ്മിയുടെ ‘അപ്പുറം', ഫാസിൽ മുഹമ്മദിന്റെ ‘ഫെമിനിച്ചി ഫാത്തിമ' എന്നിവയാണ് ഇന്ന് പ്രദര്‍ശിപ്പിക്കുന്ന മലയാള ചിത്രങ്ങള്‍. മലയാളിയായ ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്ട കര്‍ണാടകയിലെ സിദ്ദി സമൂഹത്തിന്റെ കഥ പറയുന്ന ‘റിഥം ഓഫ് ദമാം' ഇന്ന് വീണ്ടും പ്രദര്‍ശിപ്പിക്കും.
രാജാജി നഗര്‍ ഒറിയോണ്‍ മാളിലെ ആറാം നമ്പർ സ്‌ക്രീനിൽ ഉച്ചയ്ക്ക് 12.20-നാണ് വിശേഷം പ്രദർശനം. ഇതേ സ്‌ക്രീനിൽ വൈകീട്ട് 3.15-നാണ് ‘അപ്പുറം'. ഒമ്പതാം സ്ക്രീനില്‍ വൈകിട്ട് 3 ന് നാണ് ഫെമിനിച്ചി ഫാത്തിമ. ഇതേ സ്‌ക്രീനിൽ വൈകീട്ട് 5.30 ന് ‘റിഥം ഓഫ് ദമാം' പ്രദര്‍ശിപ്പിക്കും.
എം.ടി. വാസുദേവൻ നായർക്ക് ആദരമര്‍പ്പിച്ച് ‘നിർമാല്യവും' റീ സ്റ്റോര്‍ഡ് ക്ലാസ്സിക് വിഭാഗത്തില്‍ വിഖ്യാത സംവിധായകൻ ജി. അരവിന്ദന്റെ ‘കുമ്മാട്ടി'യും വ്യാഴാഴ്ച പ്രദർശിപ്പിച്ചു. നാളെയാണ് മേളയുടെ കൊടിയിറക്കം. ഡെലിഗേറ്റ് പാസ് എടുക്കാന്‍ സാധിക്കാതെ പോയവര്‍ക്കായി 200 രൂപ നിരക്കില്‍ പ്രതിദിന പാസ് ലഭ്യമാക്കിയിട്ടുണ്ട്.
TAGS : BIFFES-2025
SUMMARY : Bengaluru International Film Festival: ‘Vishesham', ‘Appuram' and Feminichi Fatima to be screened today



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.