കൊടവ സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുന്നു; സിഎൻസി പ്രസിഡന്റ് നന്ദിനേദ നച്ചപ്പയ്ക്കെതിരെ പരാതി

ബെംഗളൂരു: കൊടവ സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുന്നതായി ആരോപിച്ച് കൊടവ നാഷണൽ കൗൺസിൽ (സിഎൻസി) പ്രസിഡന്റ് നന്ദിനേദ നച്ചപ്പയ്ക്കെതിരെ പരാതി. കോൺഗ്രസ് എംഎൽഎ രവികുമാർ ഗൗഡ നടത്തിയ വിവാദ പരാമർശത്തിന് പിന്നാലെ നടി രശ്മിക മന്ദാനയ്ക്ക് സുരക്ഷ ആവശ്യപ്പെട്ടതിനെ തുടർന്നാണിത്.
സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാനും ക്രമസമാധാനം തകർക്കാനും നച്ചപ്പ ശ്രമിക്കുന്നതായി മറ്റൊരു സംഘടന നൽകിയ പരാതിയിൽ ആരോപിച്ചു. മാണ്ഡ്യ പോലീസ് സൂപ്രണ്ടിനാണ് പരാതി നൽകിയത്.
കർണാടക എവിടെ ആണെന്ന് അറിയില്ലന്ന പരാമർശത്തിന് പിന്നാലെ നടി രശ്മിക മന്ദാനയെ ഒരു പാഠം പഠിപ്പിക്കേണ്ടതുണ്ടെന്ന കോൺഗ്രസ് എംഎൽഎ രവി കുമാർ ഗൗഡ ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്നാണ് നടിക്ക് പിന്തുണ അറിയിച്ച് നച്ചപ്പ രംഗത്തെത്തിയത്. കൊടവ സമുദായത്തിൽ നിന്നുള്ള നടിയുടെ സംരക്ഷണത്തിനായി ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൊടവ ദേശീയ കൗൺസിൽ അപേക്ഷ സമർപ്പിച്ചിരുന്നു.
ബെംഗളൂരുവിൽ നടന്ന രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് താരത്തെ ക്ഷണിച്ചതിനു പിന്നാലെയാണ് സംഭവം. ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാനായി ക്ഷണിച്ചപ്പോൾ കർണാടക എവിടെയാണെന്ന് അറിയാത്ത പോലെയാണ് നടി സംസാരിച്ചതെന്നായിരുന്നു എംഎൽഎ പറഞ്ഞത്. എംഎൽഎയ്ക്ക് കൊടവ സമുദായത്തോടുള്ള ഇഷ്ടക്കേടാണ് ഇത്തരമൊരു പ്രസ്താവനയ്ക്ക് കാരണമെന്നും കൊടവ സമുദായത്തിൽ നിന്നുള്ള താരമായതിനാലാണ് രശ്മികയെ ലക്ഷ്യം വയ്ക്കുന്നതെന്നും കൗൺസിൽ പ്രസിഡന്റ് എൻ. യു. നാച്ചപ്പ പറഞ്ഞിരുന്നു.
TAGS: KARNATAKA | RASHMIKA MANDANA
SUMMARY: Complaint filed against CNC chief Nachappa over Rashmika Mandanna security plea



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.