ട്രെയിൻ എത്തുമ്പോൾ മാത്രം പ്ലാറ്റ്‌ഫോമിൽ പ്രവേശനം; പുതിയ തീരുമാനങ്ങളുമായി റെയില്‍വെ

ഡൽഹി: രാജ്യത്തെ റെയില്‍വെ സ്റ്റേഷനുകളില്‍ തിരക്ക് നിയന്ത്രിക്കാന്‍ നടപടികളുമായി ഇന്ത്യന്‍ റെയില്‍വെ. തിരക്ക് അനുഭവപ്പെടുന്ന 60 റെയില്‍വെ സ്റ്റേഷനുകള്‍ക്ക് പുറത്ത് സ്ഥിരമായി കാത്തിരിപ്പ് കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഉത്സവ സീസണുകൾക്കും മഹാ കുംഭമേളയ്ക്കിടെയുണ്ടായ അപകടങ്ങളെ തുടർന്നുള്ള മുൻകരുതലിന്റെ ഭാഗമായാണ് നടപടി. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
പ്ലാറ്റ്‌ഫോമുകളിൽ തിരക്ക് നിയന്ത്രിക്കാൻ സ്ഥിരമായ കാത്തിരിപ്പ് കേന്ദ്രങ്ങൾ ഈ സ്റ്റേഷനുകൾക്ക് പുറത്ത് ഒരുക്കുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. യാത്രക്കാർക്ക് ട്രെയിൻ എത്തിയ ശേഷം മാത്രമേ പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളു. ഢൽഹി, ആനന്ദ് വിഹാർ, വാരണാസി, അയോധ്യ, പട്‌ന തുടങ്ങിയ പ്രധാന സ്റ്റേഷനുകളിൽ ഇതിനകം പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയിട്ടുണ്ട്.
60 സ്റ്റേഷനുകളിൽ പൂർണ്ണമായ ആക്‌സസ് കൺട്രോൾ സംവിധാനം നടപ്പിലാക്കുമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. ടിക്കറ്റ് റിസർവേഷൻ ഉറപ്പായ യാത്രക്കാരെ മാത്രമേ സ്റ്റേഷനുകളിലേക്ക് കടത്തിവിടൂ. കൂടാതെ, എല്ലാ പ്രധാന സ്റ്റേഷനുകളിലും 12 മീറ്റർ വീതിയുള്ള പുതിയ ഫുട് ഓവർബ്രിഡ്ജുകൾ സ്ഥാപിക്കുകയും യാത്രക്കാരുടെ സൗകര്യത്തിനായി റാമ്പുകൾ ഒരുക്കുകയും ചെയ്യും. സ്റ്റേഷനുകൾക്കുള്ളിലും പരിസരപ്രദേശങ്ങളിലുമായി കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
TAGS : INDIAN RAILWAY
SUMMARY : Entry to the platform only when the train arrives; Railways with new decisions



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.