ലെബനനില്‍ ഇസ്രയേല്‍ ആക്രമണം; ഏഴ് പേര്‍ കൊല്ലപ്പെട്ടു

ലെബനനില്‍ ഇസ്രയേല്‍ ആക്രമണം. റോക്കറ്റ് ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. 40 പേര്‍ക്ക് പരുക്ക്. നാല് മാസം മുന്‍പുള്ള വെടിനിര്‍ത്തലിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ് നടന്നത്. ഹിസ്ബുല്ല ആക്രമണത്തിനുള്ള തിരിച്ചടിയാണിതെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. അതേസമയം, ആരോപണം ഹിസ്ബുല്ല നിഷേധിച്ചു.
ആദ്യ ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് ശേഷം രാത്രി രണ്ടാം ഘട്ട ആക്രമണം നടത്തുകയായിരുന്നു. ലെബനനിലെ കമാന്റ് സെന്ററുകള്‍, ആയുധ സംഭരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇതിനിടെ, ഗസ്സയില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. ശനിയാഴ്ച അഞ്ച് കുട്ടികളടക്കം 32 പേര്‍ കൊല്ലപ്പെട്ടു. ഗസ്സയിലെ 200 കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ടെല്‍ അവീവില്‍ പതിനായിരങ്ങള്‍ തെരുവിലിറങ്ങി.14 മാസം നീണ്ട ഇസ്രയേല്‍–ഹിസ്ബുല്ല ഏറ്റുമുട്ടലിന് വിരാമമിട്ട് നവംബറിലാണ് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത്. എന്നാൽ ഇപ്പോൾ ഇസ്രയേലിന്റെ ആക്രമണത്തോടെ മേഖല വീണ്ടും യുദ്ധ ഭീതിയിലായിട്ടുണ്ട്.
TAGS: ISRAEL
SUMMARY: Israel Launches attack against lebanon again



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.