കെ.വി. കുമാരന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്; പുരസ്‌കാരം എസ്.എൽ. ഭൈരപ്പയുടെ യാനം എന്ന കന്നഡ നോവലിന്റെ പരിഭാഷയ്ക്ക്

ന്യൂഡൽഹി: പ്രശസ്ത വിവർത്തകൻ കെ.വി. കുമാരന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. എസ്.എൽ. ഭൈരപ്പയുടെ കന്നഡ നോവലായ ‘യാന'യുടെ മലയാള പരിഭാഷയായ ‘യാനം' ആണ് 2024-ലെ പുരസ്‌കാരത്തിന് അർഹമായത്. അടുത്തിടെ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു.
മലയാളത്തിലെ പുരസ്കാരം നിർണയിച്ചത് വിവർത്തകനായ സുനിൽ ഞാളിയത്ത്, ഡോ. ആർ. ചന്ദ്രബോസ്, ഡോ. ജോബിൻ ജോസ് ചാമക്കാല എന്നിവരടങ്ങിയ വിധിനിർണയസമിതിയാണ്. 21 ഭാഷകളിൽനിന്നുള്ള പുസ്തകങ്ങൾക്കും വിവർത്തകർക്കുമാണ് പുരസ്കാരം 50,000 രൂപയും പ്രശസ്‌തി പത്രവും അടങ്ങിയ പുരസ്‌കാരം പിന്നീട് സമ്മാനിക്കും. കെ.വി. കുമാരന്റെ പോലീസുകാരന്റെ പെൺമക്കൾ എന്ന കൃതിക്ക് നേരത്തെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.
കാസറഗോഡ് ഉദുമ സ്വദേശിയായ കുമാരൻ മാസ്റ്റർ അണങ്കൂർ സുപ്രഭയിലാണ് താമസം. ഡോ. ശിവരാമ കാരന്തിൻ്റെ അനശ്വര നോവലായ ‘ചോമന ദുഡി'യുടെ വിവർത്തകൻ കൂടിയാണ്. യശ്പാലിൻ്റെ ‘കൊടുങ്കാറ്റടിച്ച നാളുകൾ', ‘കൊലക്കയറിൻ്റെ കുരുക്ക് വരെ' തുടങ്ങിയ കൃതികളും അദ്ദേഹം ഹിന്ദിയിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ‘കൊച്ചുവിപ്ലവകാരികൾ', ഗോപാലകൃഷ്ണ പൈയുടെ ‘സ്വപ്നസാരസ്വത' എന്നിവയാണ് മറ്റ് പ്രധാന വിവർത്തന കൃതികൾ.
TAGS : AWARDS,
SUMMARY :K.V. Kumaran wins Kendra Sahitya Akademi Award; Award for translation of S.L. Bhairappa's Kannada novel Yanam



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.