ദേശീയ പാത 766ലെ രാത്രി യാത്ര നിരോധനം; സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി കർണാടക

ബെംഗളൂരു: കോഴിക്കോട് – കൊല്ലെഗൽ ദേശീയപാതയിലെ (എൻഎച്ച് 766) രാത്രി യാത്ര നിരോധനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി കർണാടക. ബന്ദിപ്പൂർ കടുവാസങ്കേതം കൺസർവേറ്റർ ആൻഡ് ഡയറക്ടർ എസ്. പ്രഭാകരൻ ആണ് സത്യവാങ്മൂലം സമർപ്പിച്ചത്.
ഗതാഗതം പൂർണമായും നിരോധിക്കണമെന്നാണ് കർണാടകയുടെ ആവശ്യം. രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലുള്ള കേസിൽ കക്ഷി ചേരാൻ ബത്തേരി സ്വദേശി പോൾ മാത്യൂസ് സമർപ്പിച്ച ഹർജിയിൽ, കക്ഷികൾക്ക് അയച്ച നോട്ടീസിന് മറുപടിയായാണ് സത്യവാങ്‌മൂലം കർണാടകം നൽകിയത്.
നാഗർഹോള കടുവ സങ്കേതത്തിന്റെ അതിർത്തിയിലൂടെ കടന്നുപോകുന്ന കുട്ട ഗോണിക്കുപ്പ സംസ്ഥാന പാത ബദൽ പാത എന്ന നിലയിൽ 75കോടി ചെലവഴിച്ച് കർണാടക സർക്കാർ നവീകരിച്ചിട്ടുണ്ടെന്നും രാത്രികാലങ്ങളിൽ കൂടുതലായി ഇതു വഴിയാണ് വാഹനങ്ങൾ കടന്നുപോകുന്നതെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞു. ദേശീയ പാത 766 ന് ബദലായി ഇത് കണക്കാക്കി രാത്രിയാത്ര നിരോധനം നിലനിൽക്കുന്ന എൻ. എച്ച് 766 പൂർണമായും അടിച്ചിടാമെന്നാണ് ഡയറക്ടർ ആവശ്യപ്പെട്ടത്.
ദേശീയ പാത 766ൽ ചിക്ക ബർഗി വളളുവാടി ബദൽപാത, എലവേറ്റഡ് പാത, തുരങ്ക പാത എന്നീ നിർദ്ദേശങ്ങൾ ഉയർന്നതായും അതിനാലാണ് സ്റ്റേറ്റ് ഹൈവേ 88 ബദൽ പാതയായി നവീകരിച്ചതെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
TAGS: BENGALURU | BANDIPUR TRAVEL BAN
SUMMARY: Karnataka seeks full time travel ban in national highway 766



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.