ഉഗാദി-റമദാൻ ആഘോഷം; ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കടക്കം വിവിധ സ്ഥലങ്ങളിലേക്ക് 2000 അധിക സർവീസുകൾ ഏര്‍പ്പെടുത്തി കർണാടക ആർടിസി

ബെംഗളൂരു : ഉഗാദി-റമദാൻ ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളമുൾപ്പെടെ വിവിധ സ്ഥലങ്ങളിലേക്ക് 2000 അധിക സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി. 28 മുതൽ 30 വരെയുള്ള ദിവസങ്ങളിലാണ് സർവീസ് പ്രഖ്യാപിച്ചത്. കേരളത്തിൽ പാലക്കാട്, തൃശ്ശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, മൂന്നാർ, കാസർകോട് എന്നീസ്ഥലങ്ങളിലേക്കാണ് പ്രത്യേക സർവീസുകളുള്ളത്.
ശാന്തിനഗർ ബസ്‌സ്റ്റാൻഡിൽനിന്നാണ് കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കുമുള്ള ബസുകൾ സർവീസ് നടത്തുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് 28-ന് 13 പ്രത്യേക സർവീസുകളാണ് നടത്തുന്നത്. കണ്ണൂർ (3), മൂന്നാർ (1), കാസറഗോഡ് (1), കോഴിക്കോട് (3), എറണാകുളം (1), പാലക്കാട് (2), തൃശ്ശൂർ (2) എന്നിങ്ങനെയാണ് പ്രത്യേക സർവീസുകളുള്ളത്.
ബെംഗളൂരു കെംപെഗൗഡ ബസ്‌സ്റ്റേഷനിൽനിന്ന് ധർമസ്ഥല, കുക്കെസുബ്രമണ്യ, ശിവമോഗ, ഹാസൻ, മംഗളൂരു, കുന്ദാപുര, ശൃംഗേരി, ഹൊറനാടു, ദാവണഗെരെ, ഹുബ്ബള്ളി, ധാർവാഡ്, ബെലഗാവി, വിജയപുര, ഗോകർണ, സിർസി, കാർവാർ, റായ്ചൂരു, കലബുറഗി, ബല്ലാരി, കൊപ്പാൾ, യാദ്ഗിർ, ബീദർ, തിരുപ്പതി, വിജയവാഡ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലേക്കും സർവീസ് നടത്തും.
30,31 തീയതികളിലാണ് ഉഗാദി, റമദാൻ ആഘോഷങ്ങൾ. റമദാന്‍ അവധിയോടനുബന്ധിച്ച് കേരള ആർടിസിയും പ്രത്യേക സർവീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട് . 28-ന് കണ്ണൂർ, എറണാകുളം, കോട്ടയം, പുനലൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് പ്രത്യേക സർവീസ് അനുവദിച്ചത്. മറ്റുസ്ഥലങ്ങളിലേക്കും അധിക സർവീസുണ്ടാകും.
TAGS : KSRTC | SPECIAL BUS
SUMMARY : Ugadi-Ramadan celebrations; Karnataka RTC to operate 2000 additional services from Bengaluru to Kerala and other places



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.