ബെംഗളൂരുവിൽ ജലക്ഷാമം; 53 തടാകങ്ങൾ പൂർണമായും വറ്റിവരണ്ടു

ബെംഗളൂരു: ബെംഗളൂരുവിൽ ഇത്തവണയും ജലക്ഷാമം രൂക്ഷമാകുന്നു. കഴിഞ്ഞ വർഷവും നഗരം കഠിനമായ ജലക്ഷാമത്തിലൂടെയാണ് കടന്നു പോയത്. ഇതിനു സമാനമായ അവസ്ഥ തന്നെയാണ് ഈ വേനലിലും നഗരം നേരിടുന്നത്. നിലവിൽ തടാക സംഭരണശേഷിയുടെ 35 ശതമാനം മാത്രമേ ജലക്ഷാമം ബാധിക്കാതെയുള്ളൂ. ബാക്കിയുള്ളവ വേനലിന്‍റെ ആരംഭത്തില്‍ തന്നെ വറ്റിത്തുടങ്ങിയിരുന്നു. നഗരത്തിനും സമീപ പ്രദേശങ്ങളിലുമുള്ള ഏകദേശം 3 ലക്ഷം കുഴൽക്കിണറുകൾ വറ്റിവരണ്ടു. ബിബിഎംപി പരിപാലിക്കുന്ന 183 സജീവ തടാകങ്ങളിൽ 53 തടാകങ്ങൾ പൂർണമായും വറ്റിവരണ്ടു.
വേനലും ചൂടും തുടരുകയാണെങ്കിൽ ബാക്കിയുള്ള തടാകങ്ങളെയും ജലക്ഷാമം ഉടൻ ബാധിച്ചേക്കും. ബിബിഎംപിയുടെ തടാകങ്ങളിൽ ഈ സമയത്ത് 31,505.48 മില്യൺ ലിറ്റർ വെള്ളമാണ് കാണേണ്ടതെങ്കിലും ഔദ്യോഗിക കണക്കുകൾ അനുസരിച്ച് 10,980.01 മില്യൺ ലിറ്റർ വെള്ളം മാത്രമാണ് ലഭ്യമായിട്ടുള്ളത്. ആർആർ നഗറിലെ 33 തടാകങ്ങളിൽ 12 എണ്ണവും ഇതിനോടകം വറ്റി. 3,032.31 ലിറ്റർ കപ്പാസിറ്റിയുള്ള ഈ തടാകങ്ങളിൽ ഇനി ബാക്കിയുള്ളത് 393.59 ലിറ്റർ വെള്ളം മാത്രമാണ്. ഉള്ളാൽ തടാകത്തിന് സമീപമുള്ള 150ൽ അധികം കുഴൽ കിണറുകളിൽ വെള്ളമില്ല.
ദസറഹള്ളിയിൽ 12 തടാകങ്ങളിൽ പകുതിയോളം വറ്റി. ബെംഗളൂരു ഈസ്റ്റ് സോണിലെ അഞ്ച് തടാകങ്ങളിൽ രണ്ടെണ്ണം ആണ് വറ്റിയത്. യെലഹങ്കയിൽ 27 തടാകങ്ങളിൽ 12 എണ്ണത്തിലും വെള്ളമില്ല. മഹാദേവപുര സോണിലെ 50 തടാകങ്ങളിൽ 19 എണ്ണവും വറ്റിക്കഴിഞ്ഞു. 9,493.35 ലിറ്റർ കപ്പാസിറ്റിയുള്ള ഈ തടാകങ്ങളിൽ ഇനി ബാക്കിയുള്ളത് 2,110.43 ലിറ്റർ വെള്ളം മാത്രമാണ്.
TAGS: BENGALURU | WATER SCARCITY
SUMMARY: Almost 53 lakes dried up in Bangalore



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.