പാക് പൗരന്മാർ രാജ്യം വിട്ടെന്ന് ഉറപ്പിക്കണം; സംസ്ഥാന മുഖ്യമന്ത്രിമാർക്ക് അടിയന്തര നിർദേശം നൽകി അമിത് ഷാ

ന്യൂഡല്‍ഹി: രാജ്യത്ത് തങ്ങുന്ന പാകിസ്ഥാന് പൗരന്മാര് നിശ്ചിത സമയപരിധിക്കുള്ളില്‍ രാജ്യം വിടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദേശം നല്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ ഫോണില്‍ വിളിച്ചാണ് അമിത്ഷാ ഈ നിര്‍ദേശം നല്‍കിയത്. പാകിസ്ഥാനികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും അദ്ദേഹം നിര്‍ദേശം നല്കി. പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്ഥാന് പൗരന്മാര്ക്കുള്ള എല്ലാ വിസകളും റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് പിന്നാലെയാണ് ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം.
ഓരോ സംസ്ഥാനത്തുമുള്ള പാകിസ്ഥാന് പൗരന്മാരെ കണ്ടെത്തി അവരെ എത്രയും വേഗം തിരിച്ചയക്കാനാണ് മുഖ്യമന്ത്രിമാര്‍ക്ക് അമിത്ഷാ നിര്‍ദേശം നലകിയത്.
പാകിസ്ഥാന് പൗരന്മാരോട് ഏപ്രില്‍ 27-നകം ഇന്ത്യ വിടാനാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മെഡിക്കല്‍ വിസയുള്ള പാക് പൗരന്മാര്ക്ക് രണ്ട് ദിവസം കൂടി അധികമായി ലഭിക്കും. ഇവര്‍ ഏപ്രില്‍ 29-നകം രാജ്യം വിടേണ്ടിവരുമെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.
നയതന്ത്ര നടപടികളുടെ ഭാഗമായി പാക് പൗരന്മാര്ക്ക് പുതുതായി വിസ നല്‍കുന്നതും ഇന്ത്യ നിര്‍ത്തിവെച്ചിട്ടുണ്ട്. നിലവിലുള്ള വിസകള്‍ റദ്ദാക്കുകയും ചെയ്തു. കൂടാതെ ഇന്ത്യക്കാര്‍ പാകിസ്താനിലേക്ക് യാത്ര ചെയ്യരുതെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ വിവിധ ന?ഗരങ്ങളില്‍ താമസിക്കുന്ന പാകിസ്താനികളെ തിരികെ അയയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. യുപിയില്‍ താമസിക്കുന്ന പാകിസ്താന് പൗരന്മാരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയില്‍ യോഗി ആദിത്യനാഥിന്റെ വസതിയില്‍ യോഗം ചേര്‍ന്നു.
26/11 മുംബൈ ഭീകരാക്രമണത്തിന് ശേഷം രാജ്യത്ത് നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹല്‍ഗാമിലേത്. അതിര്‍ത്തി കടന്നുള്ള തീവ്രവാദ ബന്ധങ്ങളുടെ പശ്ചാത്തലത്തിലാണ് പാകിസ്ഥാന് പൗരന്മാര്ക്കുള്ള വിസ സേവനങ്ങള്‍ ഇന്ത്യ ഉടനടി നിര്‍ത്തിവച്ചത്.
TAGS : AMIT SHAH | PAHALGAM TERROR ATTACK
SUMMARY : Amit Shah issues urgent directive to state CMs to ensure Pakistani citizens leave the country



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.