സിദ്ധരാമയ്യ സർക്കാരിനെതിരെ ബിജെപിയുടെ ജനാക്രോശയാത്രയ്ക്ക് മൈസൂരുവിൽ തുടക്കം

ബെംഗളൂരു: സിദ്ധരാമയ്യ സർക്കാരിനെതിരെ ബിജെപി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ജനാക്രോശയാത്രയ്ക്ക് മൈസൂരുവിൽ തുടക്കമായി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി യാത്ര ഉദ്ഘാടനംചെയ്തു. കേന്ദ്രമന്ത്രിയും ബിജെപി നേതാക്കളും ചാമുണ്ഡിക്ഷേത്രത്തിലെത്തി പൂജ നടത്തിയാണ് യാത്രതുടങ്ങിയത്. പൊതു കരാറുകളിലെ മുസ്ലിം സംവരണം, വിലക്കയറ്റം എന്നിവക്കെതിരെയാണ് 16 ദിവസത്തെ പ്രതിഷേധ പദയാത്ര.
ആദ്യദിവസത്തെ യാത്ര എംഡിസിസി ബാങ്ക് സർക്കിളിൽനിന്ന് (ലാസ്കർ പോലീസ് സ്റ്റേഷൻ സർക്കിൾ) ആരംഭിച്ച് അശോക റോഡിൽ സമാപിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റും എംഎൽഎയുമായ ബി.വൈ. വിജയേന്ദ്ര അധ്യക്ഷതവഹിച്ചു. മുൻ മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൗഡ, പ്രതിപക്ഷ നേതാവ് ആർ. അശോക്, മൈസൂരു എംപി യദുവീർ കൃഷ്ണദത്ത, ചലവാധി നാരായണസ്വാമി, ഗാവിന്ദ കരജോള, നളിൻ കുമാർ കട്ടീൽ, ഡോ. സി.എൻ. അശ്വത് നാരായണൻ, എൻ. രവികുമാർ, സി.ടി. രവി, ശ്രീരാമുലു, മുരുഗേഷ് നിരാണി, രാജേന്ദ്ര, എൻ. മഹേഷ് തുടങ്ങിയ നേതാക്കൾ ജാഥയിൽ പങ്കെടുത്തു.
ആദ്യഘട്ടത്തിൽ മൈസൂരു, മാണ്ഡ്യ, ഹാസൻ, കുടക്, മംഗളൂരു, ഉഡുപ്പി, ചിക്കമഗളുരു, ശിവമോഗ, ഉത്തര കന്നഡ ജില്ലകളിലായിരിക്കും പര്യടനം. തുടർന്ന് മധ്യ കർണാടകത്തിലും വടക്കൻ കർണാടകത്തിലും പര്യടനം നടത്തും. അവസാനഘട്ടത്തിലാണ് ബെംഗളൂരു മേഖലയിലെ ജില്ലകളിലെത്തുക. ബിജെപി സഖ്യകക്ഷിയായ ജനതാദളിനെ കൂട്ടാതെയാണ് നാല് ഘട്ടങ്ങളിലായി പ്രതിഷേധ പദയാത്ര.നടക്കുന്നത്. മെയ് 14ന് ബെംഗളൂരുവിലാണ് സമാപനം.
TAGS : SIDDARAMIAH GOVERNMENT | BJP PROTEST
SUMMARY : BJP's rally against the Siddaramaiah government has started in Mysuru



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.