സ്വർണക്കടത്ത് കേസ്; രന്യ റാവുവിനെതിനരെ കൊഫെപോസ വകുപ്പ് ചുമത്തി

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് അറസ്റ്റിലായ കന്നഡ നടി രന്യ റാവുവിനെതിരെ കൊഫെപോസ (വിദേശനാണ്യ സംരക്ഷണ,കളളക്കടത്ത് തടയൽ) വകുപ്പ് ചുമത്തി. കേസന്വേഷണം നടത്തുന്ന ഡിആർഐയുടെ ശുപാർശപ്രകാരം സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോയാണ് (സിഇഐബി) കൊഫെപോസ ചുമത്തിയത്. കേസിലെ മറ്റുപ്രതികളായ തരുൺ രാജു, സാഹിൽ സക്കറിയ ജെയിൻ എന്നിവർക്കെതിരേയും സമാന വകുപ്പ് ചുമത്തിയിട്ടുണ്ട്.
കൊഫെപോസ ചുമത്തിയതിനാൽ രന്യ റാവു അടക്കമുള്ള പ്രതികൾക്ക് ഒരുവർഷത്തേക്ക് കേസിൽ ഇനി ജാമ്യം ലഭിക്കില്ല. ഇത്തരം കേസുകളിലെ പ്രതികൾ ജാമ്യത്തിലിറങ്ങുമ്പോൾ വീണ്ടും കളളക്കടത്തലുകളിൽ ഏർപ്പെടാതിരിക്കാനാണിത്. പ്രതികൾ അന്വേഷണവുമായി പൂർണമായി സഹകരിക്കാതെ വന്നാലും ഈ നിയമമനുസരിച്ച് ജാമ്യം ലഭിക്കണമെന്നില്ല. മാർച്ച് മൂന്നിനാണ് 12.56 കോടി രൂപ വിലമതിക്കുന്ന സ്വർണവുമായി നടി ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിലായത്. തുടർന്ന് നടത്തിയ പരിശോധനയിൽ 2.06 കോടി വിലമതിക്കുന്ന സ്വർണാഭരണങ്ങളും 2.67 കോടി രൂപയും നടിയുടെ കൈവശം നിന്ന് കണ്ടെത്തിയിരുന്നു.
രന്യ റാവുവും കൂട്ടുപ്രതികളും ജാമ്യത്തിനായി നിരന്തരം കോടതിയെ സമീപിച്ചതോടെയാണ് അന്വേഷണ ഏജൻസികൾ പുതിയ വകുപ്പുകൂടി ചുമത്തി നിർണായക നീക്കം നടത്തിയത്. ഡിജിപി കെ. രാമചന്ദ്രറാവുവിന്റെ മകളാണ് രന്യ റാവു. പിതാവിന്റെ പദവി മറയാക്കിയാണ് രന്യ റാവു വിമാനത്താവളംവഴി സ്വർണം കടത്തിയിരുന്നത്. ഡിജിപിയുടെ മകളായതിനാൽ നടിക്ക് വിമാനത്താവളത്തിലെ സുരക്ഷാപരിശോധനയിൽനിന്നും ഒഴിവാകാനായിരുന്നു. സ്വർണക്കടത്തിൽ ഡിജിപി രാമചന്ദ്രറാവുവിന് പങ്കുണ്ടോ എന്നകാര്യം അന്വേഷിക്കാനായി കർണാടക സർക്കാർ പ്രത്യേകസംഘത്തെ നിയോഗിച്ചിരുന്നു. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ അടങ്ങിയ ഈ പ്രത്യേകസംഘം അന്വേഷണം പൂർത്തിയാക്കി സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
TAGS: BENGALURU | GOLD SMUGGLING
SUMMARY: Cofeposo act against ranya rao in gold smuggling



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.