ബെംഗളൂരുവിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം; വൻ നഗരങ്ങളിൽ ഇതൊക്കെ സ്വാഭാവികമെന്ന മന്ത്രിയുടെ പ്രതികരണത്തില്‍ വിവാദം

ബെംഗളൂരു: ബെംഗളൂരുവിൽ യുവതിക്കെതിരെ നടന്ന ലൈംഗികാതിക്രമത്തെ നിസാരവത്കരിച്ച് ആഭ്യന്തര മന്ത്രി ജി. പരമേശ്വര. വൻ നഗരങ്ങളിൽ ഇത്തരം കാര്യങ്ങൾ അവിടെയും ഇവിടെയുമൊക്കെ സംഭവിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇതുപോലുള്ള വലിയ നഗരങ്ങളിൽ ഇത്തരം സംഭവങ്ങൾ അവിടെയും ഇവിടെയുമൊക്കെ ഉണ്ടാകാറുണ്ട്. നിയമപരമായി എന്ത് നടപടി സ്വീകരിക്കണമോ, അത് സ്വീകരിക്കും. കമ്മീഷണറോട് പട്രോളിങ് ഊർജിതമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് മന്ത്രി പരമേശ്വര പറഞ്ഞു.
പ്രസ്താവന വിവാദമായതോടെ മന്ത്രിയുടെ രാജ്യം ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധവുമായി രംഗത്തെത്തി 2017ലും പരമേശ്വര ഇത്തരത്തിൽ പ്രകോപനപരമായ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയിട്ടുണ്ടെന്ന് ബിജെപി ദേശീയ വക്താബ് ഷഹസാദ് പൂനാവാല പറഞ്ഞു. മന്ത്രിയുടെ പ്രസ്താവന നിരാശാജനകവും വെറുപ്പുളവാക്കുന്നതുമാണെന്ന് മുൻ ഉപമുഖ്യമന്ത്രി സി.എൻ. അശ്വത്‌നാരായൺ പറഞ്ഞു. ഇത്തരം പ്രസ്താവനകൾ ജനങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുമെന്നും ആഭ്യന്തരമന്ത്രി എന്ന നിലയിൽ അദ്ദേഹം എത്രമാത്രം നിസ്സഹായനാണെന്ന് പ്രസ്താവന വ്യക്തമാക്കുന്നെന്നും അശ്വത് നാരായൺ ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് ബിടിഎം ലേഔട്ടിൽ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് യുവതിയെ കടന്നുപിടിക്കാൻ ശ്രമിക്കുന്ന യുവാവിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്. വ്യാഴാഴ്ച പുലർച്ചെ 1.52 ഓടെയായിരുന്നു സംഭവം. ഇടവഴിയിലൂടെ നടന്നുപോകുകയായിരുന്ന രണ്ട് യുവതികളിലൊരാളെയാണ് യുവാവ് കടന്നുപിടിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ പോലീസിന് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെങ്കിലും പോലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്.
#WATCH | Bengaluru: Karnataka Home Minister G Parmeswara says, “Incidents like these tend to happen here and there in a big city like this. Whatever legal action needs to be taken will be done in accordance with the law. I have also instructed our commissioner to increase beat… https://t.co/28wRCjTGB3 pic.twitter.com/ylkawbEzzD
— ANI (@ANI) April 7, 2025
TAGS: BENGALURU | MINISTER
SUMMARY: Home minister says controversial statements on women safety



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.