കുടകിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

ബെംഗളൂരു: കുടകിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വിരാജ്പേട്ട് താലൂക്കിലെ പാലിബെട്ടയ്ക്കടുത്തുള്ള എമ്മെഗുണ്ടി എസ്റ്റേറ്റിൽ വ്യാഴാഴ്ചയാണ് സംഭവം. തമിഴ്നാട് സ്വദേശി ആർ. സെൽവം എന്ന ചെല്ല മേസ്ത്രി (65) ആണ് മരിച്ചത്. പ്രദേശത്തെ കാപ്പി എസ്റ്റേറ്റിൽ റൈറ്റർ ആയി ജോലി ചെയ്തുവരികയായിരുന്നു.
രാവിലെ 6.30ന് പ്രഭാത നടത്തത്തിനിറങ്ങിയപ്പോഴാണ് സെൽവത്തെ ആന ആക്രമിച്ചത്. സെൽവത്തിന്റെ ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയതോടെ കാട്ടാന രക്ഷപ്പെട്ടു. ഗുരുതരമായ പരുക്കുകളോടെ സെൽവം സംഭവസ്ഥലത്ത് തന്നെ മരിച്ചു. റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച ആന സെൽവത്തെ കണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് വനം വകുപ്പ് പറഞ്ഞു.
ആനകളെ കാട്ടിലേക്ക് തുരത്താനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് കുടക് ഡിസിഎഫ് ജഗന്നാഥ് പറഞ്ഞു. അതേസമയം പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്നും ഇതിനെതിരെ നടപടി എടുത്തില്ലെങ്കിൽ ഇനിയും നിരവധി ജീവനുകൾ നഷ്ടപ്പെട്ടേക്കുമെന്നും നാട്ടുകാർ പറഞ്ഞു.
TAGS: KARNATAKA | ELEPHANT ATTACK
SUMMARY: Man dies in Elephant attack



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.