സൊമാറ്റോയിലും കൂട്ടപ്പിരിച്ചുവിടല്‍; മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടത് 600 ജീവനക്കാരെ

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോയില്‍ കൂട്ടപ്പിരിച്ചുവിടല്‍. ജോലി നല്‍കി ഒരു വര്‍ഷം പിന്നിടുമ്പോഴാണ് 600 കസ്റ്റമര്‍ സപ്പോര്‍ട്ട് അസോസിയേറ്റുകളെ പിരിച്ചുവിട്ടത്. ഭക്ഷ്യ വിതരണത്തില്‍ വെല്ലുവിളികള്‍ നേരിടുന്നതും അനുബന്ധ സ്ഥാപനമായ ബ്ലിങ്കിറ്റില്‍ വർധിച്ച് വരുന്ന നഷ്ടമാവുമാണ് പിരിച്ചുവിടുന്നതിനുള്ള കാരണമെന്ന് റിപ്പോർട്ടുകള്‍ പറയുന്നു.
കസ്റ്റമർ സപ്പോർട്ട് സേവനം മെച്ചപ്പെടുത്തുതിനായി സൊമാറ്റോ അസോസിയേറ്റ് ആക്സിലറേറ്റർ പ്രോഗ്രാം വഴി കഴിഞ്ഞ വർഷം ഏകദേശം 1,500 ജീവനക്കാരെ നിയമിച്ചിരുന്നു. എന്നാല്‍ അതില്‍ പലരുടെയും കരാർ പുതുക്കിയില്ല. പിരിച്ചുവിട്ട ജീവനക്കാർക്ക് ഒരു മാസത്തെ ശമ്പളം നഷ്ടപരിഹാരമായി നല്‍കും.
ചെലവ് ചുരുക്കലിന്‍റെ ഭാഗമായാണ് കസ്റ്റമർ സപ്പോർട്ട് ടീമിനെ കുറയ്ക്കാനുള്ള സൊമാറ്റോയുടെ തീരുമാനം. അതില്‍ കസ്റ്റമർ സപ്പോർട്ട് പ്രവർത്തനങ്ങള്‍ ഓട്ടോമേറ്റ് ചെയ്യുന്നതിന് ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് ഉപയോഗിക്കുന്നതും ഉള്‍പ്പെടുന്നുണ്ട്. കമ്പനിയുടെ വളർച്ച മന്ദഗതിയിലാകുകയും ബിസിനസില്‍ ഉയർന്ന നഷ്ടം നേരിടുകയും ചെയ്യുന്നതിനാല്‍ പ്രവർത്തന ചെലവുകള്‍ കുറയ്ക്കാനുള്ള ശ്രമമായാണ് ഈ നീക്കം കാണുന്നത്.
സാമ്പത്തിക പ്രതിസന്ധിയും ഉന്നതസ്ഥാനത്തുള്ള ആളുകളുടെ രാജികളും 2025 സാമ്പത്തിക വർഷത്തിന്‍റെ തുടക്കത്തില്‍ സൊമാറ്റോയുടെ ലാഭത്തില്‍ 57% ഇടിവ് രേഖപ്പെടുത്തി. ഇതേ സമയം, വരുമാനം 64% വർദ്ധിച്ചെങ്കിലും, ക്വിക്ക് കൊമേഴ്‌സ് വിഭാഗമായ ബ്ലിങ്കിറ്റ് വലിയ നഷ്ടങ്ങള്‍ നേരിടുന്നത് കമ്പനിക്ക് തിരിച്ചടിയായി.
TAGS : LATEST NEWS
SUMMARY : Mass layoffs at Zomato



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.