ഇതരജാതിയിൽ പെട്ട യുവാവുമായി പ്രണയം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിതാവ് കൊലപ്പെടുത്തി

ബെംഗളൂരു: കർണാടകയിൽ ദുരഭിമാനക്കൊല. ഇതരജാതിയിൽ പെട്ട യുവാവുമായി പ്രണയബന്ധമുണ്ടെന്ന് ആരോപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിതാവ് കൊലപ്പെടുത്തി. റായ്ചൂർ ലിംഗസുഗുർ താലൂക്കിലെ ഹഞ്ചിനാല ഗ്രാമത്തിലാണ് സംഭവം. കുറുബ സമുദായത്തിൽ പെട്ട രേണുകയാണ് (17) കൊല്ലപ്പെട്ടത്. പിതാവ് ലക്കപ്പ കമ്പാലിയെ പോലീസ് അറസ്റ്റ് ചെയ്തു. രേണുകയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ മൃതദേഹം കൃഷ്ണ നദിയിൽ എറിയുകയായിരുന്നു.
പിന്നീട് മകളെ കാണാതായതായി ഇയാൾ പോലീസിൽ പരാതി നൽകി. എന്നാൽ അന്വേഷണത്തിൽ സംഭവം കൊലപാതകമാണെന്ന് പോലിസ് കണ്ടെത്തുകയായിരുന്നു. കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ച് വാൽമീകി നായക സമുദായത്തിൽപ്പെട്ട ഹനുമന്ത എന്ന യുവാവുമായി രേണുക പ്രണയത്തിലായിരുന്നു. നേരത്തെ, ഹനുമന്തയുമായി രേണുക ഒളിച്ചോടിയതിനെ തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കുറച്ച് ദിവസങ്ങൾക്ക് ശേഷം പോലീസ് ഇവരെ കണ്ടെത്തി തിരികെ കൊണ്ടുവരികയായിരുന്നു.
സംഭവത്തിന് ശേഷം, ബന്ധം അവസാനിപ്പിക്കാൻ ലക്കപ്പ രേണുകയോട് പലതവണ ആവശ്യപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല. ഇതോടെ നാണക്കേട് ഭയന്ന് മകളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ലിംഗസുഗുർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
TAGS: KARNATAKA | CRIME
SUMMARY: Minor girl killed by father over relationship with youngster of different caste



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.