ഓട്ടിസം ബാധിച്ച മകളെ കെട്ടിടത്തിൽ നിന്ന് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തി; അമ്മയ്ക്ക് ജീവപര്യന്തം തടവ്

ബെംഗളൂരു: ഓട്ടിസം ബാധിച്ച മകളെ അപാർട്ട്മെന്റ് കെട്ടിടത്തിൽ നിന്നും താഴേക്ക് എറിഞ്ഞു കൊലപ്പെടുത്തിയാ കേസിൽ ദന്തഡോക്ടറായ അമ്മയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. 50,000 രൂപ പിഴയും ചുമത്തി. സംപാഗിരാമനഗറിൽ നിന്നുള്ള ഡോ. ബി. സുഷമക്കെതിരെയാണ് (37l വിധി. നാല് വയസുകാരിയായ മകൾ ദ്യുതിയെയാണ് ഇവർ താഴേക്ക് എറിഞ്ഞു കൊലപ്പെടുത്തിയത്. 2022 ഓഗസ്റ്റ് നാലിനാണ് കേസിനാസ്പദമായ സംഭവം.
കളിക്കാനെന്ന വ്യാജന കുട്ടിയെ കൂട്ടി ബാൽക്കണിയിലേക്ക് കൊണ്ടുപോയ ശേഷം താഴേക്ക് എറിയുകയായിരുന്നു. കുട്ടി അബദ്ധത്തിൽ താഴേക്ക് വീണെന്നായിരുന്നു ഇവർ ആദ്യം ഭർത്താവിനോടും പോലീസിനോടും പറഞ്ഞത്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ സംഭവം കൊലപാതകമാണെന്ന് വ്യക്തമാകുകയായിരുന്നു.
പിന്നീടുള്ള ചോദ്യം ചെയ്യലിൽ സുഷമ കുറ്റം സമ്മതിച്ചു. ഓട്ടിസം ബാധിച്ചതിനാൽ മകളെ ഒഴിവാക്കാൻ വേറെ വഴി ഇല്ലായിരുന്നുവെന്ന് സുഷമ പോലീസിനോട് പറഞ്ഞു. 2022 ജൂലൈ 20നും കുട്ടിയെ മജസ്റ്റിക്കിൽ ഉപേക്ഷിക്കാൻ സുഷമ ശ്രമിച്ചിരുന്നു. എന്നാൽ ഭർത്താവ് പോലീസിന്റെ സഹായത്തോടെ മകളെ കണ്ടെത്തി വീട്ടിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു.
TAGS: BENGALURU | MURDER
SUMMARY: Bengaluru dentist gets life term for killing autistic daughter



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.