ഐപിഎൽ; ഹൈദരാബാദിനെ തകർത്തെറിഞ്ഞ് മുംബൈ ഇന്ത്യൻസ്

വാങ്കഡെ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് മൂന്നാം ജയം തുടർന്നു. സൺറൈസേഴ്‌സ് ഹൈദരാബാദിനെ നാല് വിക്കറ്റിന് കീഴടക്കി. ഇംഗ്ലണ്ട് താരം വിൽ ജാക്‌സിന്റെ ഓൾറൗണ്ട് പ്രകടനം തുണയായി. 26 പന്തിൽ 36 റണ്ണടിച്ച ജാക്‌സ് ഹൈദരാബാദിന്റെ രണ്ട് വിലപ്പെട്ട വിക്കറ്റുകളും നേടി. ഓപ്പണർമാരായ രോഹിത് ശർമയും(16 പന്തിൽ 26) റ്യാൻ റിക്കിൾട്ടണും(23 പന്തിൽ 31) വിജയത്തിന് അടിത്തറയിട്ടു. രോഹിത് മൂന്ന് സിക്‌സർ പറത്തിയപ്പോൾ റിക്കിൾട്ടൺ അഞ്ച് ഫോറടിച്ചു.
രണ്ട് വീതം ഫോറും സിക്‌സറും കണ്ടെത്തിയ സൂര്യകുമാർ യാദവ് 15 പന്തിൽ 26 റണ്ണുമായി മടങ്ങി. സൂര്യകുമാറും ജാക്‌സും ചേർന്ന് മൂന്നാം വിക്കറ്റിൽ 52 റൺ നേടി. ക്യാപ്‌റ്റൻ ഹാർദിക് പാണ്ഡ്യ ഒമ്പത് പന്തിൽ 21 റണ്ണെടുത്ത് വിജയം എളുപ്പമാക്കി. തിലക് വർമ 21 റണ്ണുമായി പുറത്താവാതെ വിജയമുറപ്പിച്ചു.ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റെടുത്ത റണ്ണടിക്കാരായ ഹൈദരാബാദിന് വലിയ സ്‌കോർ സാധ്യമായില്ല. ഇതിനിടെ ട്രാവിസ് ഹെഡ്ഡ് ഐപിഎല്ലിൽ 1000 റൺ തികച്ചു. കുറഞ്ഞ പന്തിൽ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ കളിക്കാരനാണ്. 575 പന്തിലാണ് നാഴികക്കല്ല് പിന്നിട്ടത്. ആന്ദ്രേ റസലാണ് (545) ഒന്നാമത്. നിതീഷ് കുമാർ റെഡ്ഡിയും (19) ഹെൻറിച്ച് ക്ലാസെനും(37) സ്‌കോർ ഉയർത്തി. ജാക്‌സ് മൂന്ന് ഓവറിൽ 14 റൺ വഴങ്ങിയാണ് രണ്ട് വിക്കറ്റ് നേടിയത്.
TAGS: SPORTS | IPL
SUMMARY: Mumbai Indians won against Hyderabad in Ipl



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.