പുതിയ പാമ്പന്‍ പാലം; പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

ചെന്നൈ : പുതിയ പാമ്പൻ പാലം പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച ഉച്ചയ്ക്ക് 12.45-ന് ഉദ്ഘാടനംചെയ്യും. ചടങ്ങിൽ ഗവർണർ ആർ.എൻ. രവി, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കേന്ദ്ര സഹമന്ത്രി ഡോ. എൽ. മുരുഗൻ, സംസ്ഥാനമന്ത്രിമാരായ എൽ. മുരുഗൻ, ആർ.എസ്. രാജകണ്ണപ്പൻ, എംപിമാരായ കെ. നവാസ്ഖനി, ആർ. ധാർമർ എന്നിവർ പങ്കെടുക്കും. രാമേശ്വരത്തുനിന്ന് പാമ്പൻപാലത്തിലൂടെ താംബരത്തേക്കുള്ള പുതിയ ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്യും.
ഉദ്ഘാടനത്തിനു മുന്നോടിയായുള്ള അന്തിമ ട്രയല്‍ കഴിഞ്ഞ ദിവസം വിജയകരമായി പൂര്‍ത്തിയായിരുന്നു. രാമേശ്വരത്തെ വൻകരയുമായി ബന്ധിപ്പിക്കുന്ന കടൽപ്പാലമായ പാമ്പന്‍ പാലം രാജ്യത്തെ ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് റെയില്‍വേ കടല്‍ പാലം കൂടിയാണ്. 1914ല്‍ നിര്‍മിച്ച പാമ്പനിലെ റെയില്‍വേ പാലത്തിന്റെ അറ്റകുറ്റപണി അസാധ്യമായതിനെ തുടര്‍ന്നാണ് പുതിയ പാമ്പന്‍ റെയില്‍പാലം നിര്‍മിക്കാന്‍ തീരുമാനിക്കുന്നത്. അപകട മുന്നറിയിപ്പിനെ തുടര്‍ന്ന് പഴയ പാമ്പന്‍ പാലത്തിലൂടെയുള്ള ട്രെയിന്‍ ഗതാഗതം 2022 ഡിസംബര്‍ 23 മുതല്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. 2019 നവംബറിലാണ് പുതിയ പാമ്പന്‍ പാലത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടത്. രണ്ടര കിലോമീറ്റര്‍ നീളമുള്ള പാമ്പന്‍ പാലത്തിനായി 535 കോടി രൂപയാണ് നിര്‍മാണ ചെലവ്.
പുതിയ പാമ്പന്‍ പാലം പ്രവര്‍ത്തന സജ്ജമാകുന്നതോടെ അമൃത എക്‌സ്പ്രസ് അടക്കമുള്ള ട്രെയിനുകള്‍ രാമേശ്വരം വരെ നീട്ടുമെന്നാണ് പ്രതീക്ഷ. രാമേശ്വരത്തേക്കും ധനുഷ്‌കോടിയിലേക്കുമുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടാകും.
TAGS : PAMBAN BRIDGE
SUMMARY : New Pamban Bridge; Prime Minister will inaugurate tomorrow



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.