ബെംഗളൂരുവിൽ പുതുതായി രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളുടെ എണ്ണത്തിൽ വൻ വർധന

ബെംഗളൂരു: ബെംഗളൂരുവിൽ പുതുതായി രജിസ്റ്റർ ചെയ്യുന്ന സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തിൽ വൻ വർധന. 2021 ഏപ്രിൽ മുതൽ 2025 ഫെബ്രുവരി വരെയുള്ള മോട്ടോർ വാഹന രജിസ്ട്രേഷൻ കണക്കുകൾ പ്രകാരം, ബെംഗളൂരുവിൽ രജിസ്റ്റർ ചെയ്തത് 1.2 കോടി വാഹനങ്ങൾ. 2021 മാർച്ച് വരെയുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഒരു കോടിയിലധികം വാഹനങ്ങളാണ് ബെംഗളൂരുവിൽ വർധിച്ചിരിക്കുന്നത്. കർണാടകയിലുടനീളം 2025 ഫെബ്രുവരി വരെ 3.3 കോടി വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2021 മാർച്ച് വരെ ഇത് 2.7 കോടി ആയിരുന്നു.
ഗതാഗത വകുപ്പിൻ്റെ ഏറ്റവും പുതിയ രേഖകൾ പ്രകാരം, ബെംഗളൂരുവിലെ റോഡുകളിൽ ഇരുചക്രവാഹനങ്ങൾക്ക് തന്നെയാണ് അപ്രമാദിത്വം. 2025 ഫെബ്രുവരി വരെ ബെംഗളൂരുവിൽ 82.4 ലക്ഷം ഇരുചക്രവാഹനങ്ങൾ രജിസ്റ്റർ ചെയ്തു. 2021 മാർച്ചു വരെ 66.7 ലക്ഷം ഇരുചക്രവാഹനങ്ങൾ ആയിരുന്നു രജിസ്റ്റർ ചെയ്തിരുന്നത്. 2021 മാർച്ച് വരെയുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ബെംഗളൂരുവിലെ ഇരുചക്രവാഹനങ്ങളുടെ എണ്ണത്തിൽ 23.5 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തുടനീളം ഫെബ്രുവരി വരെ 2.3 കോടി ഇരുചക്ര വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നിർമാണ ഉപകരണ വാഹനങ്ങളുടെ എണ്ണത്തിലും വൻ വർധനവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. 2020 മാർച്ച് വരെ 4816 വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തിരുന്നതെങ്കിൽ 2025 ഫെബ്രുവരി വരെ രജിസ്റ്റർ ചെയ്തത് 21495 വാഹനങ്ങളാണ് പുതിയതായി രജിസ്റ്റർ ചെയ്തിട്ടുള്ളത്.
TAGS: BENGALURU | VEHICLES
SUMMARY: Newly registered vehicles high in Bengaluru



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.