ബെംഗളൂരുവിനെ ആവേശകടലാക്കി ടിസിഎസ് വേൾഡ് 10 കെ മാരത്തൺ

ബെംഗളൂരു : ബെംഗളൂരുവിനെ ആവേശകടലാക്കി ടിസിഎസ് വേൾഡ് 10 കെ മാരത്തൺ. നഗരത്തിലെ കാമരാജ് റോഡിലെ ആർമി സ്കൂൾ പരിസരത്തുനിന്ന് രാവിലെ 5 മണിക്ക് ആരംഭിച്ച റണ്ണിൽ വിവിധ വിഭാഗങ്ങളായി 35,000 പേരാണ് ഇത്തവണ പങ്കെടുത്തത്. ഭിന്നശേഷി വിഭാഗത്തിൽ വീൽചെയറിലും വാക്കറിലുമായി മത്സരിക്കാൻ എത്തിയവരും, 5 കിലോ മീറ്റർ മജ റണ്ണിലെ സ്കൂൾ വിദ്യാർഥികളും, ചലച്ചിത്ര താരങ്ങളുടെ സാന്നിധ്യവും, സീനിയർ സിറ്റിസൻ റൈസിൽ പങ്കെടുത്ത ആളുകളുടെ നിശ്ചയദാർഢ്യവും അക്ഷരാർത്ഥത്തിൽ നഗരത്തെ ആവേശത്തിലാക്കി. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ആഭ്യന്തരമന്ത്രി ജി. പരമേശ്വര തുടങ്ങിയവർ മാരത്തൺ മത്സരങ്ങള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.
10 കെ മാരത്തൺ വനിതാവിഭാഗത്തിൽ ഉഗാണ്ടയുടെ സാറ ചെലങ്ങ (0:31:07), പുരുഷവിഭാഗത്തിൽ ജോഷ്വ ചെപ്‌തെഗെ എന്നിവർ (0:27:53) ജേതാക്കളായി. ടിസിഎസ് വേൾഡ് 10 കെ കിരീടം നേടുന്ന ആദ്യ ഉഗാണ്ട സ്വദേശികളാണ് ഇരുവരും. ഇന്ത്യൻ എലൈറ്റ് പുരുഷ വിഭാഗത്തിൽ അഭിഷേക് പാലും (0.29: 12) വനിതാവിഭാഗത്തിൽ സഞ്ജീവനി ജാദവും (0:34:16) ജേതാക്കളായി.
Their little cheers carry so much love. Sometimes, that's all you need to keep going 🫶#TCSW10K #EndendiguBengaluru pic.twitter.com/PD169nDJ3u
— tcsw10k (@TCSWorld10K) April 27, 2025
Meet Dattatreya, Bengaluru's “Evergreen Runner” at 96! 🏃♂️💪
Despite starting his running journey in 2019, he's become a running legend, inspiring all with his belief that “health is wealth”#TCSW10K #EndendiguBengaluru pic.twitter.com/Rmn9rqX5LG
— tcsw10k (@TCSWorld10K) April 27, 2025
TAGS : TCS WORLD 10K MARATHON
SUMMARY : TCS World Marathon turns Bengaluru into a sea of excitement;



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.